ബെർലിൻ: കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന എയർ ബെർലിൻ പാപ്പർ ഹർജി ഫയൽ ചെയ്തു. പ്രധാന ഓഹരി ഉടമകളായ എത്തിഹാദ് എയർവെയ്സ് ഇനി ധന സഹായം നൽകില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. 2016 ൽ 782 മില്യണ്‍ യറോ നഷ്ടമാണ് കന്പനി കണക്കാക്കിയിരിക്കുന്നത്.
പാപ്പർ ഹർജിയെ തുടർന്ന് 150 മില്യണ്‍ യൂറോയുടെ സർക്കാർ വായ്പ ലഭിച്ചിട്ടും കന്പനിക്ക് പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല. ഈ തുകയാവട്ടെ മൂന്നു മാസത്തേയ്ക്കുള്ള സർക്കാർ ഇടക്കാലാശ്വാസ്വമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.
ഇതിനിടെ കന്പനിയുടെ ചില ഭാഗങ്ങൾ ഏറ്റെടുക്കുന്നതു സംബന്ധിച്ചു ലുഫ്താൻസ അധികൃതരുമായി ചർച്ച നടത്തിവരുകയാണ്. യൂറോവിംഗ്സുമായും ഏറ്റെടുക്കൽ ചർച്ചകൾ നടത്തിയെന്ന് എയർബർലിൻ പറയുന്നു.
നിരന്തരം സർവീസുകൾ തടസപ്പെടുത്തുന്നതു കാരണം ബുക്കിംഗ് ക്യാൻസൽ ചെയ്യപ്പെട്ട് 1.2 ബില്യണ്‍ യൂറോയോളമാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ കന്പനിയുടെ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കന്പനിയുടെ 29.2 ശതമാനം ഓഹരികളാണ് എത്തിഹാദിന്റെ പക്കലുള്ളത്. പാപ്പർ ഹർജി നൽകാനുള്ള തീരുമാനം നിരാശാജനകമെന്ന് എത്തിഹാദ് അധികൃതരുടെ പ്രതികരണം. ഈ വർഷം ഏപ്രിലിൽ 250 മില്യണ്‍ യൂറോ എത്തിഹാദ് ഇടക്കാല സഹായധനമായി നൽകിയെങ്കിലും ഇതുകൊണ്ടൊന്നും കന്പനിക്ക് പിടിച്ചുനിൽക്കാനായില്ല.
പാപ്പർ ഹർജി തീർപ്പാക്കിയാലും കുറച്ചു കാലത്തേക്ക് സർവീസ് തുടരും. ദീർഘകാലത്തേക്ക് പ്രവർത്തനം തുടരണമെങ്കിൽ ലുഫ്താൻസ എയർ ബെർലിനെ ഏറ്റെടുക്കുക തന്നെ വേണം.
കന്പനിയിൽ 8,500 ജോലിക്കാരാണുള്ളത്. നിലവിൽ ലുഫ്ത്താൻസയുമായി ചേർന്ന് നിരവധി സർവീസുകൾ നടത്തിയത് ഒട്ടുംതന്നെ ലാഭത്തിലല്ലാതായതും പാപ്പരായതിന്റെ മുഖ്യകാരണങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ 12,000 ജോലിക്കാരുടെ നില പരുങ്ങലിലാണ്. 40 ഓളം വിമാനങ്ങൾ വാടകയ്ക്കെടുത്തു സർവീസ് നടത്തിയതും മറ്റൊരു കാണമാവുന്നു.
ജർമനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കന്പനിയായ എയർബെർലിൻ 1977 ലാണ് ആരംഭിച്ചത്. തുടങ്ങിയത് ഒരു സ്വകാര്യ വ്യക്തിയായിരുന്നെങ്കിലും പിന്നീട് മറ്റൊരു വിമാന കന്പനിയുമായി സർവീസുമായി സംയോജിപ്പിച്ചാണ് എയർബർലിൻ വികസിപ്പിച്ച് വലിയ നേട്ടങ്ങൾ കൊയ്തത്. പക്ഷെ നിരന്തരമുള്ള ലോ കോസ്റ്റ, ബജറ്റ് സർവീസായി മാറിയ കന്പനിക്ക് വരവിൽ കൂടുതൽ ചെലവും സാന്പത്തിക കടബാധ്യതയും എത്തിഹാദ് എയർവേയ്സിന് ഓഹരികൾ നൽകി കൂട്ടുകക്ഷിയാക്കുകയായിരുന്നു.
യൂറോപ്പിലെ മിക്ക സ്ഥലങ്ങളിലേയ്ക്കും സർവീസ് നടത്തിയിരുന്ന കന്പനി നിലവിൽ സമ്മർ വെക്കേഷൻ ശൈലിയിൽ ഒട്ടനവധി ടിക്കറ്റുകളുടെ ബുക്കിംഗ് ഇതിനോടകം നടത്തിയിട്ടുള്ളത് കാൻസലാവില്ല എന്നും കന്പനി അറിയിച്ചത് ടിക്കറ്റുടമകളെ സന്തോഷിപ്പിച്ചിട്ടുണ്ട്. യൂറോപ്പയിലെ ഏറ്റവും വലിയ ഉല്ലാസ കേന്ദ്രമായ മയോർക്കയിലേയ്ക്കായിരുന്നു എയർബർലിന്റെ ഏറ്റവും കൂടുതൽ സർവീസ്. അതും ഏറ്റവും കുറഞ്ഞ നിരക്കിൽ. എന്നാൽ മേലിൽ ഇവിടേയ്ക്ക് കന്പനി കുറഞ്ഞ നിരക്കിൽ പറക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
കന്പനിയിൽ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകളൊന്നും അസാധുവാകില്ലെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ സർവീസുകളിലേക്കും തുടർന്നും ടിക്കറ്റ് നൽകുകയും ചെയ്യും. 80,000 യാത്രക്കാരാണ് പ്രതിദിനം എയർ ബെർലിനിലുള്ളത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പാപ്പർ ഹർജിയെ തുടർന്ന് 150 മില്യണ്‍ യൂറോയുടെ സർക്കാർ വായ്പ ലഭിച്ചിട്ടും കന്പനിക്ക് പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല. ഈ തുകയാവട്ടെ മൂന്നു മാസത്തേയ്ക്കുള്ള സർക്കാർ ഇടക്കാലാശ്വാസ്വമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.
ഇതിനിടെ കന്പനിയുടെ ചില ഭാഗങ്ങൾ ഏറ്റെടുക്കുന്നതു സംബന്ധിച്ചു ലുഫ്താൻസ അധികൃതരുമായി ചർച്ച നടത്തിവരുകയാണ്. യൂറോവിംഗ്സുമായും ഏറ്റെടുക്കൽ ചർച്ചകൾ നടത്തിയെന്ന് എയർബർലിൻ പറയുന്നു.
നിരന്തരം സർവീസുകൾ തടസപ്പെടുത്തുന്നതു കാരണം ബുക്കിംഗ് ക്യാൻസൽ ചെയ്യപ്പെട്ട് 1.2 ബില്യണ്‍ യൂറോയോളമാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ കന്പനിയുടെ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കന്പനിയുടെ 29.2 ശതമാനം ഓഹരികളാണ് എത്തിഹാദിന്റെ പക്കലുള്ളത്. പാപ്പർ ഹർജി നൽകാനുള്ള തീരുമാനം നിരാശാജനകമെന്ന് എത്തിഹാദ് അധികൃതരുടെ പ്രതികരണം. ഈ വർഷം ഏപ്രിലിൽ 250 മില്യണ്‍ യൂറോ എത്തിഹാദ് ഇടക്കാല സഹായധനമായി നൽകിയെങ്കിലും ഇതുകൊണ്ടൊന്നും കന്പനിക്ക് പിടിച്ചുനിൽക്കാനായില്ല.
പാപ്പർ ഹർജി തീർപ്പാക്കിയാലും കുറച്ചു കാലത്തേക്ക് സർവീസ് തുടരും. ദീർഘകാലത്തേക്ക് പ്രവർത്തനം തുടരണമെങ്കിൽ ലുഫ്താൻസ എയർ ബെർലിനെ ഏറ്റെടുക്കുക തന്നെ വേണം.
കന്പനിയിൽ 8,500 ജോലിക്കാരാണുള്ളത്. നിലവിൽ ലുഫ്ത്താൻസയുമായി ചേർന്ന് നിരവധി സർവീസുകൾ നടത്തിയത് ഒട്ടുംതന്നെ ലാഭത്തിലല്ലാതായതും പാപ്പരായതിന്റെ മുഖ്യകാരണങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ 12,000 ജോലിക്കാരുടെ നില പരുങ്ങലിലാണ്. 40 ഓളം വിമാനങ്ങൾ വാടകയ്ക്കെടുത്തു സർവീസ് നടത്തിയതും മറ്റൊരു കാണമാവുന്നു.
ജർമനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കന്പനിയായ എയർബെർലിൻ 1977 ലാണ് ആരംഭിച്ചത്. തുടങ്ങിയത് ഒരു സ്വകാര്യ വ്യക്തിയായിരുന്നെങ്കിലും പിന്നീട് മറ്റൊരു വിമാന കന്പനിയുമായി സർവീസുമായി സംയോജിപ്പിച്ചാണ് എയർബർലിൻ വികസിപ്പിച്ച് വലിയ നേട്ടങ്ങൾ കൊയ്തത്. പക്ഷെ നിരന്തരമുള്ള ലോ കോസ്റ്റ, ബജറ്റ് സർവീസായി മാറിയ കന്പനിക്ക് വരവിൽ കൂടുതൽ ചെലവും സാന്പത്തിക കടബാധ്യതയും എത്തിഹാദ് എയർവേയ്സിന് ഓഹരികൾ നൽകി കൂട്ടുകക്ഷിയാക്കുകയായിരുന്നു.
യൂറോപ്പിലെ മിക്ക സ്ഥലങ്ങളിലേയ്ക്കും സർവീസ് നടത്തിയിരുന്ന കന്പനി നിലവിൽ സമ്മർ വെക്കേഷൻ ശൈലിയിൽ ഒട്ടനവധി ടിക്കറ്റുകളുടെ ബുക്കിംഗ് ഇതിനോടകം നടത്തിയിട്ടുള്ളത് കാൻസലാവില്ല എന്നും കന്പനി അറിയിച്ചത് ടിക്കറ്റുടമകളെ സന്തോഷിപ്പിച്ചിട്ടുണ്ട്. യൂറോപ്പയിലെ ഏറ്റവും വലിയ ഉല്ലാസ കേന്ദ്രമായ മയോർക്കയിലേയ്ക്കായിരുന്നു എയർബർലിന്റെ ഏറ്റവും കൂടുതൽ സർവീസ്. അതും ഏറ്റവും കുറഞ്ഞ നിരക്കിൽ. എന്നാൽ മേലിൽ ഇവിടേയ്ക്ക് കന്പനി കുറഞ്ഞ നിരക്കിൽ പറക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
കന്പനിയിൽ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകളൊന്നും അസാധുവാകില്ലെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ സർവീസുകളിലേക്കും തുടർന്നും ടിക്കറ്റ് നൽകുകയും ചെയ്യും. 80,000 യാത്രക്കാരാണ് പ്രതിദിനം എയർ ബെർലിനിലുള്ളത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ