ബെർലിൻ: ജർമനിയുടെ ചരിത്രത്തിൽ തന്നെ വോട്ടർമാർ ഏറ്റവും കുറഞ്ഞ പ്രാധാന്യം നൽകിയ തെരഞ്ഞെടുപ്പ് കാലമാണിത്. ചാൻസലർ ആംഗല മെർക്കലും ഇതേ അവഗണന ഇതുവരെ തുടർന്നപ്പോൾ അത് തെരഞ്ഞെടുപ്പ് തന്ത്രമോ അതോ അമിതമായ ആത്മവിശ്വാസമോ എന്ന് അടുത്ത അനുയായികൾക്കു പോലും വ്യക്തമായിരുന്നില്ല. എന്നാൽ, ഒടുവിൽ പാർട്ടി പ്രവർത്തകർക്ക് ആശ്വാസം പകർന്ന് മെർക്കൽ പൂർണതോതിൽ പ്രചാരണരംഗത്തേക്കിറങ്ങാൻ പോകുന്നു.
സാധാരണഗതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്ന സമയത്ത് ആൽപൈനിൽ മൂന്നാഴ്ച അവധിക്കാലം ആഘോഷിക്കുകയായിരുന്നു മെർക്കൽ. തിരിച്ചെത്തിയ ശേഷം ഡോർട്ട്മുണ്ട് പ്രസംഗത്തോടെ പൂർണ തോതിലുള്ള പ്രചാരണത്തിനു തുടക്കമിടുന്നു. നിരവധി റാലികളെയാണ് അവരിനി അഭിസംബോധന ചെയ്യാൻ പോകുന്നത്.
സെപ്റ്റംബർ 24 നാണ് വോട്ടെടുപ്പ്. 12 വർഷം അധികാരത്തിൽ തുടർന്ന ശേഷവും ജർമനിയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി തുടരുന്ന മെർക്കൽ നാലാം ടേമിലും ചാൻസലറായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായ സർവേകളിൽ വ്യക്തമാകുന്നത്. ലോകത്തെ ഏറ്റവും ശക്തയായ വനിതയെന്നും യൂറോപ്പിന്റെ നേതാവെന്നുമൊക്കെയുള്ള വിശേഷണങ്ങൾ ഇതിനകം അവർ സ്വന്തമാക്കിക്കഴിഞ്ഞു.
2015 ൽ കുടിയേറ്റ പ്രവാഹത്തിന്റെ കാലത്തു മാത്രമാണ് ഇത്രയും കാലത്തിനിടയിൽ മെർക്കലിന്റെ ജനപ്രീതിയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ അതിനെയെല്ലാം മറികടക്കാൻ അവർക്ക് സാധിച്ചിട്ടുള്ളതായാണ് സർവേകളിൽ കാണുന്നത്.
മെർക്കലിന്റെ സിഡിയു പ്രധാന എതിരാളികളായ എസ്പിഡിയുമായി 17-12 പോയിന്റ് ലീഡ് നിലനിർത്തുന്പോൾ, ഇനി എന്തെങ്കിലും രാഷ്ട്രീയ ഭൂകന്പമുണ്ടയാൽ അല്ലാതെ മെർക്കലിനെ നാലാം വട്ടം ചാൻസലറാകുന്നതിൽ നിന്നു തടയാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മെർക്കലിനെ നേരിടാൻ കാർ വിപണിയെ ആക്രമിച്ച് എതിരാളികൾ
ജർമൻ പൊതു തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞ ചാൻസലർ ആംഗല മെർക്കലിനെയും അവരുടെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയനെയും നേരിടാൻ എതിരാളികൾ കാർ നിർമാണ രംഗത്തെ വന്പൻമാരെ ലക്ഷ്യം വയ്ക്കുന്നു. ഡീസൽ വാഹനങ്ങളുടെ മലിനീകരണ തട്ടിപ്പ് വിവാദം പ്രചാരണായുധമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ആറക്ക ശന്പളം വാങ്ങുന്ന കാർ കന്പനി മാനേജർമാർ വരുത്തിയ പിഴവിന് കാർ ഉടമകൾ പണം മുടക്കാൻ പാടില്ലെന്ന് ചാൻസലർ സ്ഥാനത്തേക്ക് മെർക്കലിനെതിരെ മത്സരിക്കുന്ന എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസ് പറഞ്ഞു. ഫോക്സ്വാഗനും ഡെയിംലറും അടക്കമുള്ള കന്പനികളിലെ മാനേജർമാരാണ് നിരുത്തരവാദപരമായ നടപടികളെടുത്തത്. നിക്ഷേപം നടത്തേണ്ട ഇടങ്ങളിലല്ല അവർ നിക്ഷേപം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജർമൻ വ്യവസായ രംഗത്ത് നിർണായക പ്രാധാന്യമുള്ള കാർ നിർമാണ മേഖല ചരിത്രത്തിലെ ഏറ്റവും ദുർഘടമായ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. 2015 ൽ ഫോക്സ് വാഗനിലൂടെ പുറത്തുവന്ന മലിനീകരണ തട്ടിപ്പ് വിവാദം ഇപ്പോൾ വന്പൻമാരെയെല്ലാം ബാധിച്ചു കഴിഞ്ഞിരിക്കുന്നു. തട്ടിപ്പ് നടത്താൻ ഈ കന്പനികൾ സഹകരിച്ചു പ്രവർത്തിച്ചു എന്നു കൂടി വ്യക്തമാകുന്നതോടെ ഡീസൽ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
നിലവിൽ ഷൂൾസിന്റെ പാർട്ടി മെർക്കലിന്റെ പാർട്ടിയെക്കാൾ പതിനാല് ശതമാനം പിന്നിലാണ് പ്രചാരണ രംഗത്ത്. കാർ മേഖലയെ ആക്രമിച്ച്, അത് സർക്കാരിനു മേൽ ചാരി ഈ വ്യത്യാസം മറികടക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. യൂറോപ്യൻ വ്യാപകമായി ഇലക്ട്രിക് കാറുകൾക്ക് ക്വോട്ട നിശ്ചയിക്കണമെന്നും ഷൂൾസ് ആവശ്യപ്പെടുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സാധാരണഗതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്ന സമയത്ത് ആൽപൈനിൽ മൂന്നാഴ്ച അവധിക്കാലം ആഘോഷിക്കുകയായിരുന്നു മെർക്കൽ. തിരിച്ചെത്തിയ ശേഷം ഡോർട്ട്മുണ്ട് പ്രസംഗത്തോടെ പൂർണ തോതിലുള്ള പ്രചാരണത്തിനു തുടക്കമിടുന്നു. നിരവധി റാലികളെയാണ് അവരിനി അഭിസംബോധന ചെയ്യാൻ പോകുന്നത്.
സെപ്റ്റംബർ 24 നാണ് വോട്ടെടുപ്പ്. 12 വർഷം അധികാരത്തിൽ തുടർന്ന ശേഷവും ജർമനിയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി തുടരുന്ന മെർക്കൽ നാലാം ടേമിലും ചാൻസലറായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായ സർവേകളിൽ വ്യക്തമാകുന്നത്. ലോകത്തെ ഏറ്റവും ശക്തയായ വനിതയെന്നും യൂറോപ്പിന്റെ നേതാവെന്നുമൊക്കെയുള്ള വിശേഷണങ്ങൾ ഇതിനകം അവർ സ്വന്തമാക്കിക്കഴിഞ്ഞു.
2015 ൽ കുടിയേറ്റ പ്രവാഹത്തിന്റെ കാലത്തു മാത്രമാണ് ഇത്രയും കാലത്തിനിടയിൽ മെർക്കലിന്റെ ജനപ്രീതിയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ അതിനെയെല്ലാം മറികടക്കാൻ അവർക്ക് സാധിച്ചിട്ടുള്ളതായാണ് സർവേകളിൽ കാണുന്നത്.
മെർക്കലിന്റെ സിഡിയു പ്രധാന എതിരാളികളായ എസ്പിഡിയുമായി 17-12 പോയിന്റ് ലീഡ് നിലനിർത്തുന്പോൾ, ഇനി എന്തെങ്കിലും രാഷ്ട്രീയ ഭൂകന്പമുണ്ടയാൽ അല്ലാതെ മെർക്കലിനെ നാലാം വട്ടം ചാൻസലറാകുന്നതിൽ നിന്നു തടയാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മെർക്കലിനെ നേരിടാൻ കാർ വിപണിയെ ആക്രമിച്ച് എതിരാളികൾ
ജർമൻ പൊതു തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞ ചാൻസലർ ആംഗല മെർക്കലിനെയും അവരുടെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയനെയും നേരിടാൻ എതിരാളികൾ കാർ നിർമാണ രംഗത്തെ വന്പൻമാരെ ലക്ഷ്യം വയ്ക്കുന്നു. ഡീസൽ വാഹനങ്ങളുടെ മലിനീകരണ തട്ടിപ്പ് വിവാദം പ്രചാരണായുധമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ആറക്ക ശന്പളം വാങ്ങുന്ന കാർ കന്പനി മാനേജർമാർ വരുത്തിയ പിഴവിന് കാർ ഉടമകൾ പണം മുടക്കാൻ പാടില്ലെന്ന് ചാൻസലർ സ്ഥാനത്തേക്ക് മെർക്കലിനെതിരെ മത്സരിക്കുന്ന എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസ് പറഞ്ഞു. ഫോക്സ്വാഗനും ഡെയിംലറും അടക്കമുള്ള കന്പനികളിലെ മാനേജർമാരാണ് നിരുത്തരവാദപരമായ നടപടികളെടുത്തത്. നിക്ഷേപം നടത്തേണ്ട ഇടങ്ങളിലല്ല അവർ നിക്ഷേപം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജർമൻ വ്യവസായ രംഗത്ത് നിർണായക പ്രാധാന്യമുള്ള കാർ നിർമാണ മേഖല ചരിത്രത്തിലെ ഏറ്റവും ദുർഘടമായ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. 2015 ൽ ഫോക്സ് വാഗനിലൂടെ പുറത്തുവന്ന മലിനീകരണ തട്ടിപ്പ് വിവാദം ഇപ്പോൾ വന്പൻമാരെയെല്ലാം ബാധിച്ചു കഴിഞ്ഞിരിക്കുന്നു. തട്ടിപ്പ് നടത്താൻ ഈ കന്പനികൾ സഹകരിച്ചു പ്രവർത്തിച്ചു എന്നു കൂടി വ്യക്തമാകുന്നതോടെ ഡീസൽ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
നിലവിൽ ഷൂൾസിന്റെ പാർട്ടി മെർക്കലിന്റെ പാർട്ടിയെക്കാൾ പതിനാല് ശതമാനം പിന്നിലാണ് പ്രചാരണ രംഗത്ത്. കാർ മേഖലയെ ആക്രമിച്ച്, അത് സർക്കാരിനു മേൽ ചാരി ഈ വ്യത്യാസം മറികടക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. യൂറോപ്യൻ വ്യാപകമായി ഇലക്ട്രിക് കാറുകൾക്ക് ക്വോട്ട നിശ്ചയിക്കണമെന്നും ഷൂൾസ് ആവശ്യപ്പെടുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ