മാമുക്കോയയ്ക്ക് സിനിമ ലോകം അർഹിച്ച ആദരവ് നൽകിയില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. വി.എം. വിനു പറഞ്ഞത് ശരിയാണെന്നും പണ്ട് രഞ്ജിത്തും ഇതുപോലെ പറഞ്ഞിട്ടുണ്ടെന്നും ടി. പത്മനാഭൻ പറഞ്ഞു.
മാമുക്കോയയെ അദ്ദേഹത്തിന്റെ ഖബർസ്ഥാനിലുള്ള യാത്രയിലോ ഖബറടക്കത്തിലോ വേണ്ട വിധം ആദരിക്കുവാൻ ഒരു സിനിമാക്കാരനും വന്നിട്ടില്ല എന്നതിൽ ഖേദവും രോഷവും പ്രകടിപ്പിക്കുന്നത് കണ്ടു.
ഇത് വളരെ ശരിയാണ്. വിനു പറഞ്ഞു, മരിക്കണമെങ്കിൽ എറണാകുളത്ത് പോയി മരിക്കണമെന്ന്. പണ്ടൊരു സന്ദർഭത്തിൽ പ്രശസ്ത നടനും സംവിധായകനുമായ രഞ്ജിത്തും ഇതുപോലെ പറഞ്ഞിട്ടുണ്ട്. മരിക്കണമെങ്കിൽ എറണാകുളത്ത് പോയി മരിക്കണമെന്ന്. ഇതൊക്കെ സത്യമാണ്. ടി. പത്മനാഭൻ പ്രതികരിച്ചു.
വളരെ നീചമായ പ്രവർത്തിയായിപ്പോയെന്നും മാമുക്കോയ ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നുവെന്നും അങ്ങനെയെങ്കിൽ എല്ലാവർക്കും വരാൻ സൗകര്യമാവുമായിരുന്നുവെന്നുമാണ് വി.എം. വിനു പറഞ്ഞത്.