+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മമ്മൂട്ടി ഉംറയ്ക്കായി പോയിരിക്കുകയാണ്; മോഹൻലാൽ സ്ഥലത്തില്ല; വിവാദങ്ങൾ ഒഴിവാക്കണം: മാമുക്കോയയുടെ മകൻ

നടൻ മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുൻനിര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതി ഇല്ലെന്ന് മാമുക്കോയയുടെ കുടുംബം. സംഭവത്തിൽ വിവിധ ഇടങ്ങളിൽ നിന്ന് വിമർശനം
മമ്മൂട്ടി ഉംറയ്ക്കായി പോയിരിക്കുകയാണ്; മോഹൻലാൽ സ്ഥലത്തില്ല; വിവാദങ്ങൾ ഒഴിവാക്കണം:  മാമുക്കോയയുടെ മകൻ

നടൻ മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുൻനിര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതി ഇല്ലെന്ന് മാമുക്കോയയുടെ കുടുംബം. സംഭവത്തിൽ വിവിധ ഇടങ്ങളിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കുടുംബത്തിന്‍റെ പ്രതികരണം.

വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു എന്നും ദിലീപും വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ പറഞ്ഞു. ഷൂട്ടും മറ്റ് അത്യാവശ്യ കാര്യങ്ങളും മുടക്കി ചടങ്ങുകൾക്ക് പോവുന്നതിനോട് ഉപ്പയ്ക്കും വിയോജിപ്പായിരുന്നു.



വിദേശത്തായിരുന്നതിനാൽ ഇന്നസെന്‍റിന്‍റെ സംസ്കാര ചടങ്ങുകൾക്ക് ഉപ്പായ്ക്ക് പങ്കെടുക്കാനായിരുന്നില്ല. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം. ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാർ പറഞ്ഞു.

മാമുക്കോയെ കാണാൻ സിനിമ മേഖലയിൽ നിന്നും പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം. വിനു അനുസ്മരണ സമ്മേളനത്തിനിടയിൽ പറഞ്ഞിരുന്നു.

എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നും താൻ എറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.