+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാമുക്കോയ കൊച്ചി‌യിൽ പോയി മരിച്ചിരുന്നേൽ കൂടുതൽ സിനിമാക്കാർ വന്നേനെ: താരങ്ങൾക്കെതിരെ വി.എം. വിനു

അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം. വിനു. മാമുക്കോയ ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിച്ചാ
മാമുക്കോയ കൊച്ചി‌യിൽ പോയി മരിച്ചിരുന്നേൽ കൂടുതൽ സിനിമാക്കാർ വന്നേനെ: താരങ്ങൾക്കെതിരെ വി.എം. വിനു

അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം. വിനു. മാമുക്കോയ ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നുവെന്നും വളരെ നീചമായ പ്രവർത്തിയായിപ്പോയെന്നും അനുസ്മരണ സമ്മേളനത്തിൽ സംവിധായകൻ പറഞ്ഞു.

അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരവ് മലയാള സിനിമ നല്‍കിയില്ല. പലരുടെയും സിനിമയുടെ വിജയത്തില്‍ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കാമായിരുന്നു. മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്.

സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവർത്തിയായിപ്പോയി. എന്നോടു ചോദിച്ചവരോടു ഞാൻ പറഞ്ഞു. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്‌സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവർക്കും വരാൻ സൗകര്യമാവുമായിരുന്നു. ഇവിടെ ദൂരമല്ലെ, അവർക്ക് വരാൻ പറ്റില്ലല്ലോ.

എത്രയെത്ര ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. ആ സിനിമകളുടെയെല്ലാം വിജയത്തിന്‍റെ ഭാഗമായിരുന്നില്ലേ മാമുക്കോയ. അഭിനേതാക്കളും സംവിധായകരും സിനിമാ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരും അത് ചിന്തിക്കേണ്ടതായിരുന്നു.
വി.എം. വിനു പ്രതികരിച്ചു.