+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രിയാ ഇതിനെല്ലാം കാരണം ആ പഹച്ചിയാണ്; മാമുക്കായുമൊത്തുള്ള വീഡിയോ പങ്കുവച്ച് സുരഭി ലക്ഷ്മി

അനശ്വര നടൻ മാമുക്കോയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നടി സുരഭി ലക്ഷ്മി. മാമുക്കോയയ്‌ക്കൊപ്പമിരുന്ന് റീൽ ചെയ്യുന്ന വീഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്. മാമ
പ്രിയാ ഇതിനെല്ലാം കാരണം ആ പഹച്ചിയാണ്; മാമുക്കായുമൊത്തുള്ള വീഡിയോ പങ്കുവച്ച് സുരഭി ലക്ഷ്മി

അനശ്വര നടൻ മാമുക്കോയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നടി സുരഭി ലക്ഷ്മി. മാമുക്കോയയ്‌ക്കൊപ്പമിരുന്ന് റീൽ ചെയ്യുന്ന വീഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്.

മാമുക്കോ‌‌യയുടെ പ്രശസ്തമായ സിനിമാ ഡയലോഗാണ് സുരഭി റീൽ ചെയ്യാനായി തിരഞ്ഞെടുത്തത്. പ്രിയദർശന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ് സമയത്തെടുത്ത വിഡിയോയാണിത്. ഒടുവിൽ റീൽ ചെയ്ത് ശബ്ദം അടഞ്ഞതിന് പ്രിയദർശനോട് മാമുക്കോയ പറഞ്ഞ കാരണവും സുരഭി കുറിച്ചിട്ടുണ്ട്.

മാണ്ട... ആ സീനിലെ ടൈമിംഗും നിഷ്കളങ്കതയും വാവിട്ടത് അബദ്ധമായി എന്നറിഞ്ഞപ്പോൾ ഉള്ള റിയാക്‌ഷനും, അങ്ങനെ എന്തെല്ലാം കഥകൾ, എംടി സാറിന്‍റെ ഓളവും തീരവും എന്ന കഥ വീണ്ടും പ്രിയദർശൻ സർ സംവിധാനം ചെയ്തപ്പോൾ, ഞങ്ങൾക്ക് രണ്ടുപേർക്കും മനോഹരമായ രണ്ട് കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം കിട്ടി.

അതിന്‍റെ ഡബ്ബിംഗ് സമയത്ത് ഒരുപാട് നേരം ഞങ്ങൾക്ക് തമാശകൾ പറയാനും, നമ്മൾ പറയുന്നതിന് മുഴുവൻ പൊട്ടിച്ചിരിപ്പിക്കുന്ന രീതിയിൽ കൗണ്ടറുകൾ പറയുകയും , അവസാനം ഡബ്ബ് ചെയ്യാൻ കയറിയപ്പോൾ ശബ്ദം അടഞ്ഞു. ‌



പ്രിയാ ഇതിനെല്ലാം കാരണം അതാ ആ കുത്തിരിക്കുന്ന പഹച്ചിയാണ്, ഞാൻ ഡബ്ബ് ചെയ്യുന്ന ദിവസം ഓളെ എന്തിനാ വിളിച്ചത്,

രണ്ടു കോഴിക്കോട്ടുകാർ കൂടിയാ വർത്താനം നിർത്തൂല ഞാൻ നിർത്തുമ്പോ ഓള് തൊടങ്ങും, ന്‍റെ ഡബ്ബിങ്ങിന്‍റെ ട്രിക്ക് ഒക്കെ ഓള് പഠിച്ചാളല്ലോ പടച്ചോനെ’’ കോഴിക്കോടൻ ഭാഷയിൽ എന്നെ കാണിച്ച് പ്രിയദർശൻ സാറിനോട് പറഞ്ഞ് കളിയാക്കി. ഏതായാലും ഇക്കാ നമ്മളെ രണ്ടാളെയും ശബ്ദം അടഞ്ഞു.

എന്നാൽ പിന്നെ ചായ വരുന്നവരെ ഒരു റീലെടുത്താലോ. അവിടെയിരുന്ന് ഞങ്ങൾ വോയിസ് റെസ്റ്റ് എടുത്ത നിമിഷങ്ങൾ.... കോഴിക്കോടിന്‍റെ, ഹാസ്യ സുൽത്താന് സ്നേഹത്തോടെ വിട. സുരഭി ലക്ഷ്മി കുറിച്ചു.