+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോനേ എങ്ങനെയുണ്ടെന്ന് പ്രധാനമന്ത്രി; ചോദ്യം കേട്ട് അന്പരന്ന് ഉണ്ണി മുകുന്ദൻ

ഗുജറാത്തി ഭാഷ‌യിൽ തന്നോട് സംസാരിച്ചു തുടങ്ങിയ പ്രധാനമന്ത്രിയുടെ വാക്കുകൾ തന്നെ അന്പരിപ്പിച്ചുവെന്ന് നടൻ ഉണ്ണി മകുന്ദൻ. കെ ഛോ ഭൈലാ’ (മോനേ എങ്ങനെയുണ്ട്) എന്നാ
മോനേ എങ്ങനെയുണ്ടെന്ന് പ്രധാനമന്ത്രി; ചോദ്യം കേട്ട് അന്പരന്ന് ഉണ്ണി മുകുന്ദൻ

ഗുജറാത്തി ഭാഷ‌യിൽ തന്നോട് സംസാരിച്ചു തുടങ്ങിയ പ്രധാനമന്ത്രിയുടെ വാക്കുകൾ തന്നെ അന്പരിപ്പിച്ചുവെന്ന് നടൻ ഉണ്ണി മകുന്ദൻ. കെ ഛോ ഭൈലാ’ (മോനേ എങ്ങനെയുണ്ട്) എന്നാണ് ഗുജറാത്തി ഭാഷയില്‍ പ്രധാനമന്ത്രി താരത്തിന് സംസാരിച്ചത്.

പ്രധാനമന്ത്രി മോദിയെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുക എന്നത് തന്‍റെ വലിയ സ്വപ്നമായിരുന്നുവെന്നും ഇന്ന് അത് സാധിച്ചെന്നും താരം പറഞ്ഞു.

കൊച്ചിയിൽ സംഘടിപ്പിച്ച യുവം പരിപാടിക്കുശേഷം ഉണ്ണി മുകുന്ദനെ താജ് മലബാര്‍ ഹോട്ടലിലേക്കും പ്രധാനമന്ത്രി ക്ഷണിച്ചു. അവിടെ നിന്നും അരമണിക്കൂറോളം പ്രധാനമന്ത്രിയുമായി സംസാരിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട സന്തോഷം സമൂഹമാധ്യമത്തിലൂടെ താരം പങ്കുവച്ചു. അങ്ങ് നല്‍കിയ 45 മിനിറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞ ഓരോ ഉപദേശവും പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്ന് താൻ നടപ്പിലാക്കുമെന്നും ഉണ്ണി കുറിച്ചു.

ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആണിത്. നന്ദി സര്‍. അങ്ങയെ ദൂരെ നിന്ന് കണ്ട 14 വയസ്സുകാരനില്‍ നിന്ന് ഇന്ന് നേരില്‍ കണ്ടുമുട്ടാന്‍ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളില്‍ നിന്ന് ഞാന്‍ ഇനിയും മോചിതനായിട്ടില്ല.

വേദിയില്‍ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് സഹോദരാ എന്നതിന്‍റെ ഗുജറാത്തി) ആണ് എന്നെ ആദ്യം തട്ടിയുണര്‍ത്തിയത്. അങ്ങയെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുക എന്നത് എന്‍റെ വലിയ സ്വപ്നമായിരുന്നു. അത് സാധിച്ചിരിക്കുന്നു.

അങ്ങ് നല്‍കിയ 45 മിനിറ്റ്, എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്ന് ഞാന്‍ നടപ്പിലാക്കും. ആവ്‍താ രെഹ്‍ജോ സര്‍ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീ കൃഷ്‍ണന്‍.
ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു.



24 വര്‍ഷത്തോളം ഗുജറാത്തിലായിരുന്നു ഉണ്ണി മുകുന്ദന്‍റെ താമസം. എന്നെപ്പറ്റി പലകാര്യങ്ങളും മനസ്സിലാക്കിയാണ് അദ്ദേഹം എന്നോടുസംസാരിച്ചത്. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തെ ദൂരെനിന്ന് ആദ്യമായി കാണുന്നത്.

അന്നു സിഎം ആയി കണ്ട ആളെ ഇന്ന് പിഎം ആയി കാണാന്‍ പറ്റിയല്ലോയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം. മാളികപ്പുറം സിനിമയെക്കുറിച്ചും മോദി സംസാരിച്ചു. ഗുജറാത്തില്‍ സിനിമ ചെയ്യാനും ക്ഷണിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.