കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള പുതിയ റസ്റ്ററന്‍റ് പ്രവർത്തനം ആരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ ഉദ്ഘാടനം നിർവഹിച്ചു.
മൂന്നേമുക്കാൽ കോടിയോളം രൂപ ചെലവിട്ട് രാജ്യാന്തര ടെർമിനലായ ടി 3-ന്‍റെ മുൻവശത്ത് 12,000 ചതുരശ്രയടി വിസ്തീർണമുള്ള ഭക്ഷണശാലയിൽ ഇരുന്നൂറിലധികം പേർക്ക് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം. ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ ലഭിക്കുന്ന മിക്കവാറും എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കുമെന്നത് പ്രവാസികൾക്ക് അനുഗ്രഹപ്രദമാണ്.
ആധുനിക ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ സിയാലാണ് നൽകിയത്. വളരെ കുറച്ച് വാടക വാങ്ങി പരമാവധി ആനുകൂല്യം ഉപയോക്താക്കൾക്ക് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ടെൻഡർ വിളിച്ച് നടത്തിപ്പുകാരെ കണ്ടെ ത്തിയത്. വിമാനത്താവളത്തിൽ ജോലിചെയ്യുന്ന കരാർ തൊഴിലാളികൾ ഉൾപ്പെടെയുള്ള എണ്ണായിരത്തോളം ജീവനക്കാർക്ക് തുച്ഛമായ നിരക്കിൽ ഭക്ഷണം നൽകാൻ കഴിയും. യാത്രക്കാർക്കും പൊതുജനങ്ങൾക്കും താരതമ്യേന കുറഞ്ഞ ചെലവിൽ ഇവിടെ നിന്നും ഭക്ഷണം ലഭിക്കും.
മൂന്നേമുക്കാൽ കോടിയോളം രൂപ ചെലവിട്ട് രാജ്യാന്തര ടെർമിനലായ ടി 3-ന്‍റെ മുൻവശത്ത് 12,000 ചതുരശ്രയടി വിസ്തീർണമുള്ള ഭക്ഷണശാലയിൽ ഇരുന്നൂറിലധികം പേർക്ക് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം. ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ ലഭിക്കുന്ന മിക്കവാറും എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കുമെന്നത് പ്രവാസികൾക്ക് അനുഗ്രഹപ്രദമാണ്.
ആധുനിക ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ സിയാലാണ് നൽകിയത്. വളരെ കുറച്ച് വാടക വാങ്ങി പരമാവധി ആനുകൂല്യം ഉപയോക്താക്കൾക്ക് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ടെൻഡർ വിളിച്ച് നടത്തിപ്പുകാരെ കണ്ടെ ത്തിയത്. വിമാനത്താവളത്തിൽ ജോലിചെയ്യുന്ന കരാർ തൊഴിലാളികൾ ഉൾപ്പെടെയുള്ള എണ്ണായിരത്തോളം ജീവനക്കാർക്ക് തുച്ഛമായ നിരക്കിൽ ഭക്ഷണം നൽകാൻ കഴിയും. യാത്രക്കാർക്കും പൊതുജനങ്ങൾക്കും താരതമ്യേന കുറഞ്ഞ ചെലവിൽ ഇവിടെ നിന്നും ഭക്ഷണം ലഭിക്കും.