ലണ്ടൻ: ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തിയാൽ ഡിമെൻഷ്യ ബാധിക്കാനിടയുള്ളവരുടെ എണ്ണം മൂന്നിൽരണ്ടായി കുറയ്ക്കാൻ സാധിക്കുമെന്ന് പഠന റിപ്പോർട്ട്. ലണ്ടനിൽ നടക്കുന്ന അൽസ്ഹൈമേഴ്സ് അസോസിയേഷൻ ഇന്‍റർനാഷണൽ കോണ്‍ഫറൻസിലാണ് റിപ്പോർട്ട് അവതരിപ്പിച്ചിരിക്കുന്നത്.
2050 ആകുന്നതോടെ 131 മില്യണ്േ#ാ ഡിമെൻഷ്യ രോഗികൾ ലോകത്തുണ്ടാകുമെന്നാണു കണക്കാക്കുന്നത്. നിലവിൽ 47 മില്യണ്‍ ആളുകളാണുള്ളത്.
കേൾവി കുറവ്, വിദ്യാഭ്യാസത്തിന്‍റെ കുറവ്, പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് എന്നിവയാണ് രോഗത്തിന്‍റെ പ്രധാന കാരണങ്ങളായി തിരിച്ചറിഞ്ഞിട്ടുള്ളത്. രോഗ സാധ്യത ഈ ഘടകങ്ങൾ വഴി ഇങ്ങനെ:
കേൾവിക്കുറവ്- 9%
സെക്കൻഡറി വിദ്യാഭ്യാസം മുടങ്ങുക- 8%
പുകവലി- 5%
വിഷാദരോഗത്തിന് തുടക്കത്തിലേ ചികിത്സ തേടാതിരിക്കുക- 4%
ശാരീരിക പ്രവർത്തനങ്ങളുടെ കുറവ്- 3%
സാമൂഹികമായ ഒറ്റപ്പെടൽ- 2%
ഉയർന്ന രക്തസമ്മർദം- 2%
പൊണ്ണത്തടി- 1%
ടൈപ്പ് 2 പ്രമേഹം- 1%
ഇവയെല്ലാം ചേരുന്പോൾ 35% വരുന്നു. ബാക്കി 65% ഡിമെൻഷ്യ സാധ്യത നിലവിൽ മനുഷ്യന്‍റെ നിയന്ത്രണത്തിലല്ലെന്നും വിലയിരുത്തൽ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
2050 ആകുന്നതോടെ 131 മില്യണ്േ#ാ ഡിമെൻഷ്യ രോഗികൾ ലോകത്തുണ്ടാകുമെന്നാണു കണക്കാക്കുന്നത്. നിലവിൽ 47 മില്യണ്‍ ആളുകളാണുള്ളത്.
കേൾവി കുറവ്, വിദ്യാഭ്യാസത്തിന്‍റെ കുറവ്, പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് എന്നിവയാണ് രോഗത്തിന്‍റെ പ്രധാന കാരണങ്ങളായി തിരിച്ചറിഞ്ഞിട്ടുള്ളത്. രോഗ സാധ്യത ഈ ഘടകങ്ങൾ വഴി ഇങ്ങനെ:
കേൾവിക്കുറവ്- 9%
സെക്കൻഡറി വിദ്യാഭ്യാസം മുടങ്ങുക- 8%
പുകവലി- 5%
വിഷാദരോഗത്തിന് തുടക്കത്തിലേ ചികിത്സ തേടാതിരിക്കുക- 4%
ശാരീരിക പ്രവർത്തനങ്ങളുടെ കുറവ്- 3%
സാമൂഹികമായ ഒറ്റപ്പെടൽ- 2%
ഉയർന്ന രക്തസമ്മർദം- 2%
പൊണ്ണത്തടി- 1%
ടൈപ്പ് 2 പ്രമേഹം- 1%
ഇവയെല്ലാം ചേരുന്പോൾ 35% വരുന്നു. ബാക്കി 65% ഡിമെൻഷ്യ സാധ്യത നിലവിൽ മനുഷ്യന്‍റെ നിയന്ത്രണത്തിലല്ലെന്നും വിലയിരുത്തൽ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ