വാല്‍സിംഹാം: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്കായി സംഘടിപ്പിച്ച വാല്‍സിംഹാം തീര്‍ഥാടനം ആത്മീയ ഉണര്‍വ് പകരുന്നതായി.
ദൈവഹിതത്തിന് സ്വയം സമര്‍പ്പിച്ച്, ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ക്കു സമ്മതം പറഞ്ഞ്, അതിനനുസരിച്ചു ജീവിച്ചതാണ് നസ്രത്തിലെ പരിശുദ്ധ മറിയത്തിന്റെ മഹത്വത്തിന് കാരണമെന്നു വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ സന്ദേശത്തില്‍ രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
ദൈവം മറിയത്തിന്റെ ജീവിതത്തില്‍ ചെയ്ത കാര്യങ്ങളും സഭ മറിയത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളും സ്വീകരിക്കുവാന്‍ എല്ലാ വിശ്വാസികള്‍ക്കും ബാധ്യതയുണ്ട്. കൃപ നിറഞ്ഞവള്‍ എന്നാണ് പരിശുദ്ധ കന്യാമറിയത്തെ സ്വര്‍ഗം വിളിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇംഗ്ലണ്ടിലെ ക്രിസ്തീയ വിശ്വാസത്തിനും ആധ്യാത്മിക ജീവിതത്തിനും സവിശേഷമായ ഒരു സ്ഥാനം അലങ്കരിച്ചു പോന്ന പുണ്യ സ്ഥലമാണ് വാല്‍സിംഹാം എന്ന കൊച്ചു ഗ്രാമവും അവിടുത്തെ സദ് വാര്‍ത്തയുടെ അമ്മയുടെ ദേവാലയവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
||
രാവിലെ ഫാ. സോജി ഓലിക്കലും ഫാ. അരുണ്‍ കലമറ്റത്തിലും മരിയന്‍ പ്രഭാഷണങ്ങള്‍ നടത്തി. ജപമാല പ്രദക്ഷിണത്തിനും തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്കും മാര്‍ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
വികാരി ജനറാൾമാരായ ഫാ. തോമസ് പാറയടിയില്‍, ഫാ. സജിമോന്‍ മലയില്പുത്തന്പുരയില്, ഫാ. മാത്യു ചൂരപ്പോയ്കയില്‍ വാല്‍സിംഹാം തീര്‍ഥാടനത്തിന് പത്ത് വര്‍ഷം മുമ്പ് നേതൃത്വം നല്കിയ കാനന്‍ മാത്യു വണ്ടാലക്കുന്നേല്‍, ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്കിയ . ഫാ. ടെറിന്‍ മുല്ലക്കര, ഫാ. ഫിലിപ്പ് പന്തമാക്കല്‍ എന്നിവരടക്കം 25 ഓളം വൈദികർ സഹകാര്‍മ്മികരായിരുന്നു.
ഈസ്റ്റ് ആംഗ്ലിയ രൂപതാധ്യക്ഷൻ റവ. ഡോ. അലന് ഹോപ്സ്, തീര്‍ഥാടനകേന്ദ്രം റെക്ടര്‍ മോണ്‍. ജോണ്‍ അര്‍മിറ്റേജ് എന്നിവരും സന്നിഹിതരായിരുന്നു. ഗ്രേറ്റ് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണായിരത്തോളം വിശ്വാസികൾ തീര്‍ഥാടനത്തില്‍ പങ്കെടുത്തു. വാല്സിംഹാമിനടുത്തുള്ള സഡ്ബറിയിലെ ഏഴു കത്തോലിക്കാ കുടുംബങ്ങളാണ് ഇത്തവണത്തെ തീര്‍ഥാടനം നടത്തിയത്.അടുത്തവര്‍ഷത്തെ തീർത്ഥാടനം ജൂലൈ 15ന് നടക്കും. ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ ചുമതലയിലുള്ള കിംഗ്സ്ലിന്‍ സീറോ മലബാര്‍ കമ്യൂണിറ്റിനേതൃത്വം നൽകും.
ദൈവഹിതത്തിന് സ്വയം സമര്‍പ്പിച്ച്, ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ക്കു സമ്മതം പറഞ്ഞ്, അതിനനുസരിച്ചു ജീവിച്ചതാണ് നസ്രത്തിലെ പരിശുദ്ധ മറിയത്തിന്റെ മഹത്വത്തിന് കാരണമെന്നു വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ സന്ദേശത്തില്‍ രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
ദൈവം മറിയത്തിന്റെ ജീവിതത്തില്‍ ചെയ്ത കാര്യങ്ങളും സഭ മറിയത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളും സ്വീകരിക്കുവാന്‍ എല്ലാ വിശ്വാസികള്‍ക്കും ബാധ്യതയുണ്ട്. കൃപ നിറഞ്ഞവള്‍ എന്നാണ് പരിശുദ്ധ കന്യാമറിയത്തെ സ്വര്‍ഗം വിളിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇംഗ്ലണ്ടിലെ ക്രിസ്തീയ വിശ്വാസത്തിനും ആധ്യാത്മിക ജീവിതത്തിനും സവിശേഷമായ ഒരു സ്ഥാനം അലങ്കരിച്ചു പോന്ന പുണ്യ സ്ഥലമാണ് വാല്‍സിംഹാം എന്ന കൊച്ചു ഗ്രാമവും അവിടുത്തെ സദ് വാര്‍ത്തയുടെ അമ്മയുടെ ദേവാലയവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
||
രാവിലെ ഫാ. സോജി ഓലിക്കലും ഫാ. അരുണ്‍ കലമറ്റത്തിലും മരിയന്‍ പ്രഭാഷണങ്ങള്‍ നടത്തി. ജപമാല പ്രദക്ഷിണത്തിനും തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്കും മാര്‍ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
വികാരി ജനറാൾമാരായ ഫാ. തോമസ് പാറയടിയില്‍, ഫാ. സജിമോന്‍ മലയില്പുത്തന്പുരയില്, ഫാ. മാത്യു ചൂരപ്പോയ്കയില്‍ വാല്‍സിംഹാം തീര്‍ഥാടനത്തിന് പത്ത് വര്‍ഷം മുമ്പ് നേതൃത്വം നല്കിയ കാനന്‍ മാത്യു വണ്ടാലക്കുന്നേല്‍, ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്കിയ . ഫാ. ടെറിന്‍ മുല്ലക്കര, ഫാ. ഫിലിപ്പ് പന്തമാക്കല്‍ എന്നിവരടക്കം 25 ഓളം വൈദികർ സഹകാര്‍മ്മികരായിരുന്നു.
ഈസ്റ്റ് ആംഗ്ലിയ രൂപതാധ്യക്ഷൻ റവ. ഡോ. അലന് ഹോപ്സ്, തീര്‍ഥാടനകേന്ദ്രം റെക്ടര്‍ മോണ്‍. ജോണ്‍ അര്‍മിറ്റേജ് എന്നിവരും സന്നിഹിതരായിരുന്നു. ഗ്രേറ്റ് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണായിരത്തോളം വിശ്വാസികൾ തീര്‍ഥാടനത്തില്‍ പങ്കെടുത്തു. വാല്സിംഹാമിനടുത്തുള്ള സഡ്ബറിയിലെ ഏഴു കത്തോലിക്കാ കുടുംബങ്ങളാണ് ഇത്തവണത്തെ തീര്‍ഥാടനം നടത്തിയത്.അടുത്തവര്‍ഷത്തെ തീർത്ഥാടനം ജൂലൈ 15ന് നടക്കും. ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ ചുമതലയിലുള്ള കിംഗ്സ്ലിന്‍ സീറോ മലബാര്‍ കമ്യൂണിറ്റിനേതൃത്വം നൽകും.