നടന് ഇന്നസെന്റിന്റെ വിയോഗം മലയാളസിനിമയ്ക്ക് ഉണ്ടാക്കിയത് കനത്ത നഷ്ടമാണ്. താരത്തിന്റെ വിയോഗവാർത്ത എത്തുന്നതിന് മുൻപ് തന്നെ കൊച്ചിയിലെ ആശുപത്രിയിൽ കുടുംബാംഗങ്ങൾക്കൊപ്പം ഏറ്റവും അടുത്ത സഹപ്രവർത്തകരും ഉണ്ടായിരുന്നു.
മരണവാര്‍ത്ത പുറത്തെത്തിയതിനു ശേഷം ആശുപത്രിയില്‍ നിന്ന് ആദ്യം പുറത്തെത്തിയ താരങ്ങളിലൊരാള്‍ ജയറാം ആയിരുന്നു. മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം മടങ്ങിയത്.
നടൻ ദിലീപും വിയോഗവാർത്ത ഉൾക്കൊള്ളനാവാതെ കരയുകയായിരുന്നു. ജീവിതത്തിന്റെ പ്രതിസന്ധികളിൽ താങ്ങായി നിന്ന ഇന്നസെൻറ് തനിക്ക് അച്ഛനും സഹോദരനുമായിരുന്നുവെന്ന് ദിലീപ് കുറിച്ചു.
നടൻ മമ്മൂട്ടി, മേനക സുരേഷ്, മധുപാൽ, ജയറാം, നിർമാതാവ് സുരേഷ് കുമാർ, ആന്റോ ജോസഫ് അടക്കമുള്ള സഹപ്രവർത്തകർ അവസാനനിമിഷംവരെ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു.