ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിനെതിരെ യുട്യൂബിലൂടെ നെഗറ്റീവ് റിവ്യൂസ് നടത്തുന്നവർക്കെതിരെ പ്രതികരിച്ച് നടൻ മുകേഷ്. ഷോലെ എന്ന ചിത്രമൊക്കെ രക്ഷപ്പെട്ടത് മഹാഭാഗ്യമാണെന്നും അന്ന് ഇവരൊക്കെയുണ്ടായിരുന്നെങ്കിൽ അമിതാഭ് ബച്ചനും ധർമ്മേന്ദ്രയൊക്കെ എന്തു ചെയ്തെന്ന് ചോദിക്കുമായിരുന്നുവെന്നും മുകേഷ് പറഞ്ഞു. റേഡിയോ കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
കൊച്ചുകുട്ടികൾ വന്ന് എല്ലാവരെയും പരിഹസിക്കുകയാണ്. അഭിനയത്തിന്റെ കാര്യത്തിലും കഥയുടെ കാര്യത്തിലും കഥാപാത്രത്തിന്റെ കാര്യത്തിലുമൊക്കെ പരിഹസിക്കുമ്പോൾ നമ്മൾ സംശയിക്കണം. ഇവർക്ക് കിട്ടാനുള്ളത് എന്തോ കിട്ടിയില്ല.
മോശം പറയുന്നതിന്റെ കൂടെ നല്ല കഥാ സന്ദർഭങ്ങൾ, നല്ല രീതിയിൽ ഉള്ള സീനുകൾ കൂടി പറയണം. എന്നാൽ ഞാൻ സമ്മതിക്കാം. ഇതിപ്പോൾ എങ്ങും തൊടാതെ ‘ഇവൻ ഇനി സിനിമയിൽ ഉണ്ടാകരുത്’ എന്ന് പറയുകയാണ്.
ഷോലെ ഒക്കെ രക്ഷപ്പെട്ടത് മഹാ ഭാഗ്യം. ഇവരൊക്കെ ഉണ്ടായിരുന്നെങ്കിൽ അമിതാഭ് ബച്ചൻ, ധർമേന്ദ്ര ഒക്കെ എന്താണ് ചെയ്യുന്നത്, ഇവരുടെ മുഖത്ത് എന്താണ് വരുന്നത് എന്നൊക്കെ ചോദിച്ചേനെ. അവരൊക്കെ അന്ന് രക്ഷപ്പെട്ടത് മഹാഭാഗ്യം.
ഫെബ്രുവരി 24നാണ് ഓ മൈ ഡാർലിംഗ് റിലീസ് ചെയ്തത്. അനിഖ സുരേന്ദ്രനും മെൽബിൻ ബാബുവുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവാഗത സംവിധായകന് ആല്‍ഫ്രഡ് ഡി. സാമുവല്‍ സംവിധാനം ചെയ്ത ചിത്രത്തിന് കാര്യമായ വിജയം നേടാൻ സാധിച്ചില്ല.
മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.