പാരീസ്: ആദ്യമായി തെരഞ്ഞെടുപ്പു മത്സരത്തിനിറങ്ങിയ എമ്മാനുവൽ മാക്രോണിനു ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പിന്തുണ വർധിക്കുന്നു. ഏറ്റവും പുതിയ രണ്ടു സർവേകളിൽ മാക്രോൺ ഒന്നാമതെത്തി. ഇതുവരെ മുന്നിലായിരുന്ന തീവ്രദേശീയവാദി മരീൻ ലെ പെൻ പിന്നോട്ടുപോയി.
എൻ മാർഷേ എന്ന പുതിയ പാർട്ടിയുമായി രംഗത്തുവന്ന മുൻ ധനമന്ത്രി മാക്രോണിന് 26 ശതമാനം പിന്തുണ ബിവിഎയുടെയും ഫ്രാൻസ് ടെലിവിഷന്റെയും സർവേകളിൽ ലഭിച്ചു. മരീൻ ലെ പെൻ 25 ശതമാനത്തിലേക്കു താണു. മൂന്നാം സ്ഥാനത്തുള്ള ഫ്രാൻസ്വാ ഫിയോണിനു പിന്തുണ 2.5 ശതമാനം കുറഞ്ഞ് 17 ശതമാനമായി.
ഏപ്രിൽ 23-നാണു പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട്. അതിൽ മുന്നിലെത്തുന്ന രണ്ടുപേർ മേയ് ഏഴിന് ഏറ്റുമുട്ടും. രണ്ടാം റൗണ്ടിൽ മാക്രോൺ- ലെ പെൻ മത്സരമാണെങ്കിൽ 63 ശതമാനം വോട്ടോടെ മാക്രോൺ ജയിക്കുമെന്നാണ് എല്ലാ സർവേകളും പറയുന്നത്.
നേരത്തേ പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദിന്റെ ധനകാര്യ ഉപദേഷ്ടാവായിരുന്നു ധന വകുപ്പ് ഉദ്യോഗസ്ഥനും നിക്ഷേപ ബാങ്കറുമായിരുന്ന മാക്രോൺ. കുറേക്കാലം ധനന്ത്രിയുമായിരുന്നു ഈ മുപ്പത്തൊന്പതുകാരൻ. ജയിച്ചാൽ ഫ്രാൻസിന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റാകും.
കണ്ണടകൾ, ശ്രവണ സഹായികൾ, വെപ്പുപല്ലുകൾ എന്നിവ സൗജന്യമായി നൽകും. 15 വയസിൽ താഴെയുള്ള സ്കൂൾ വിദ്യാർഥികളുടെ മൊബൈൽ ഉപയോഗം നിരോധിക്കും, 18 വയസുകാർക്കു സിനിമയും കലാപരിപാടികളും കാണാൻ 500 യൂറോയുടെ പാസ് നല്കും, കന്പനികളുടെ നികുതി 33-ൽനിന്ന് 25 ശതമാനമായി കുറയ്ക്കും, കുറഞ്ഞവരുമാനക്കാർക്കു ക്ഷേമവിഹിത അടവ് കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായാണു മാക്രോൺ മത്സരിക്കുന്നത്.
ലെ പെനിന്റെ തീവ്രദേശീയതയോടും സോഷ്യലിസ്റ്റ് സ്ഥാനാർഥി ബെന്വാ ഹാമണിന്റെ ഇടതുതീവ്രവാദത്തോടും യോജിപ്പില്ലാത്ത വലിയവിഭാഗം ഇപ്പോൾ മാക്രോണിന്റെ കൂടെയാണ്. സോഷ്യലിസ്റ്റ് നേതാവായ പ്രതിരോധമന്ത്രി ഴാങ് ഈവ് ലെ ഡ്രിയൻ മാക്രോണിനു പിന്തുണ പ്രഖ്യാപിച്ചു. ഗ്രീൻ പാർട്ടിയിലെയും ഒരു ഇടതുപക്ഷ പാർട്ടിയിലെയും ഓരോ മന്ത്രിമാരും മാക്രോണിനു പിന്തുണ അറിയിച്ചിട്ടുണ്ട്. മാക്രോൺ മുന്നേറുന്നതായ വാർത്ത ഫ്രഞ്ച് കന്പോളങ്ങളെയും സന്തോഷിപ്പിച്ചു.
എൻ മാർഷേ എന്ന പുതിയ പാർട്ടിയുമായി രംഗത്തുവന്ന മുൻ ധനമന്ത്രി മാക്രോണിന് 26 ശതമാനം പിന്തുണ ബിവിഎയുടെയും ഫ്രാൻസ് ടെലിവിഷന്റെയും സർവേകളിൽ ലഭിച്ചു. മരീൻ ലെ പെൻ 25 ശതമാനത്തിലേക്കു താണു. മൂന്നാം സ്ഥാനത്തുള്ള ഫ്രാൻസ്വാ ഫിയോണിനു പിന്തുണ 2.5 ശതമാനം കുറഞ്ഞ് 17 ശതമാനമായി.
ഏപ്രിൽ 23-നാണു പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട്. അതിൽ മുന്നിലെത്തുന്ന രണ്ടുപേർ മേയ് ഏഴിന് ഏറ്റുമുട്ടും. രണ്ടാം റൗണ്ടിൽ മാക്രോൺ- ലെ പെൻ മത്സരമാണെങ്കിൽ 63 ശതമാനം വോട്ടോടെ മാക്രോൺ ജയിക്കുമെന്നാണ് എല്ലാ സർവേകളും പറയുന്നത്.
നേരത്തേ പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദിന്റെ ധനകാര്യ ഉപദേഷ്ടാവായിരുന്നു ധന വകുപ്പ് ഉദ്യോഗസ്ഥനും നിക്ഷേപ ബാങ്കറുമായിരുന്ന മാക്രോൺ. കുറേക്കാലം ധനന്ത്രിയുമായിരുന്നു ഈ മുപ്പത്തൊന്പതുകാരൻ. ജയിച്ചാൽ ഫ്രാൻസിന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റാകും.
കണ്ണടകൾ, ശ്രവണ സഹായികൾ, വെപ്പുപല്ലുകൾ എന്നിവ സൗജന്യമായി നൽകും. 15 വയസിൽ താഴെയുള്ള സ്കൂൾ വിദ്യാർഥികളുടെ മൊബൈൽ ഉപയോഗം നിരോധിക്കും, 18 വയസുകാർക്കു സിനിമയും കലാപരിപാടികളും കാണാൻ 500 യൂറോയുടെ പാസ് നല്കും, കന്പനികളുടെ നികുതി 33-ൽനിന്ന് 25 ശതമാനമായി കുറയ്ക്കും, കുറഞ്ഞവരുമാനക്കാർക്കു ക്ഷേമവിഹിത അടവ് കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായാണു മാക്രോൺ മത്സരിക്കുന്നത്.
ലെ പെനിന്റെ തീവ്രദേശീയതയോടും സോഷ്യലിസ്റ്റ് സ്ഥാനാർഥി ബെന്വാ ഹാമണിന്റെ ഇടതുതീവ്രവാദത്തോടും യോജിപ്പില്ലാത്ത വലിയവിഭാഗം ഇപ്പോൾ മാക്രോണിന്റെ കൂടെയാണ്. സോഷ്യലിസ്റ്റ് നേതാവായ പ്രതിരോധമന്ത്രി ഴാങ് ഈവ് ലെ ഡ്രിയൻ മാക്രോണിനു പിന്തുണ പ്രഖ്യാപിച്ചു. ഗ്രീൻ പാർട്ടിയിലെയും ഒരു ഇടതുപക്ഷ പാർട്ടിയിലെയും ഓരോ മന്ത്രിമാരും മാക്രോണിനു പിന്തുണ അറിയിച്ചിട്ടുണ്ട്. മാക്രോൺ മുന്നേറുന്നതായ വാർത്ത ഫ്രഞ്ച് കന്പോളങ്ങളെയും സന്തോഷിപ്പിച്ചു.