ലണ്ടൻ: ബുധനാഴ്ച ലണ്ടനിൽ പാർലമെന്റ് മന്ദിര പരിസരത്ത് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി അറസ്റ്റു ചെയ്തതായി മെട്രോപ്പൊലിറ്റൻ പോലീസ് അറിയിച്ചു. നേരത്തെ എട്ടുപേരെ പിടികൂടിയിരുന്നു. ഇതിൽ ഒരു സ്ത്രീയെ ജാമ്യത്തിൽ വിട്ടു. ഇനി ഒന്പതു പേർ കസ്റ്റഡിയിലുണ്ട്.
ഭീകരാക്രമണം നടത്തിയ ഖാലിദ് മസൂദിന്റെ ചിത്രവും കൂടുതൽ വിവരങ്ങളും സ്കോട്ലൻഡ് യാർഡ് പുറത്തുവിട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. കെന്റിൽ ജനിച്ച അഡ്രിയാൻ റസൽ അജാവോയാണു പിന്നീട് മതപരിവർത്തനം നടത്തി മസൂദായത്. ഇയാൾ മറ്റു ചില പേരുകളും ഉപയോഗിച്ചിരുന്നു. നേരത്തെ നടന്ന ചില അക്രമങ്ങളുമായി ബന്ധപ്പെട്ട് മസൂദ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായിരുന്നു.
ബുധനാഴ്ചത്തെ ആക്രമണത്തിൽ അക്രമിയുൾപ്പെടെ അഞ്ചുപേർക്കാണു ജീവഹാനി നേരിട്ടത്. വാടകയ്ക്ക് എടുത്ത കാറിലാണു മസൂദ് വെസ്റ്റ്മിൻസ്റ്റർ പാലത്തിൽ ജനങ്ങളെ ഇടിച്ചുതെറിപ്പിച്ച് പാർലമെന്റ് മന്ദിരത്തിലെത്തിയത്. പാർലമെന്റ് മന്ദിരത്തിനു മുന്നിലുണ്ടായിരുന്ന പോലീസ് ഓഫീസർ പാമറെ അക്രമി കുത്തിക്കൊലപ്പെടുത്തി. കാറിടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സൗത്ത് ലണ്ടൻ സ്വദേശി ലസ്ലി റോഡ്സും (75) ഇന്നലെ മരിച്ചു. 43കാരിയായ അയിഷ ഫ്രെയ്ഡ്, അമേരിക്കൻ ടൂറിസ്റ്റ് കുർട് കൊച്റാൻ (54) എന്നിവർ ബുധനാഴ്ച കൊല്ലപ്പെട്ടു. അക്രമി മസൂദ് പോലീസിന്റെ വെടിയേറ്റു മരിച്ചു.
പാർലമെന്റ് ആക്രമണത്തെത്തുടർന്ന് പ്രധാനമന്ത്രി തെരേസാമേയെ സുരക്ഷാസൈനികർ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അക്രമി നിന്ന സ്ഥലത്തുനിന്ന് വെറും അന്പതുവാര അകലെയായിരുന്നു തെരേസാ മേയെന്നു വ്യക്തമായി. അക്രമിക്ക് പാർലമെന്റ് പരിസരത്ത് നിർബാധം എത്താനായത് കടുത്ത സുരക്ഷാവീഴ്ചയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭീകരാക്രമണം നടത്തിയ ഖാലിദ് മസൂദിന്റെ ചിത്രവും കൂടുതൽ വിവരങ്ങളും സ്കോട്ലൻഡ് യാർഡ് പുറത്തുവിട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. കെന്റിൽ ജനിച്ച അഡ്രിയാൻ റസൽ അജാവോയാണു പിന്നീട് മതപരിവർത്തനം നടത്തി മസൂദായത്. ഇയാൾ മറ്റു ചില പേരുകളും ഉപയോഗിച്ചിരുന്നു. നേരത്തെ നടന്ന ചില അക്രമങ്ങളുമായി ബന്ധപ്പെട്ട് മസൂദ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായിരുന്നു.
ബുധനാഴ്ചത്തെ ആക്രമണത്തിൽ അക്രമിയുൾപ്പെടെ അഞ്ചുപേർക്കാണു ജീവഹാനി നേരിട്ടത്. വാടകയ്ക്ക് എടുത്ത കാറിലാണു മസൂദ് വെസ്റ്റ്മിൻസ്റ്റർ പാലത്തിൽ ജനങ്ങളെ ഇടിച്ചുതെറിപ്പിച്ച് പാർലമെന്റ് മന്ദിരത്തിലെത്തിയത്. പാർലമെന്റ് മന്ദിരത്തിനു മുന്നിലുണ്ടായിരുന്ന പോലീസ് ഓഫീസർ പാമറെ അക്രമി കുത്തിക്കൊലപ്പെടുത്തി. കാറിടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സൗത്ത് ലണ്ടൻ സ്വദേശി ലസ്ലി റോഡ്സും (75) ഇന്നലെ മരിച്ചു. 43കാരിയായ അയിഷ ഫ്രെയ്ഡ്, അമേരിക്കൻ ടൂറിസ്റ്റ് കുർട് കൊച്റാൻ (54) എന്നിവർ ബുധനാഴ്ച കൊല്ലപ്പെട്ടു. അക്രമി മസൂദ് പോലീസിന്റെ വെടിയേറ്റു മരിച്ചു.
പാർലമെന്റ് ആക്രമണത്തെത്തുടർന്ന് പ്രധാനമന്ത്രി തെരേസാമേയെ സുരക്ഷാസൈനികർ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അക്രമി നിന്ന സ്ഥലത്തുനിന്ന് വെറും അന്പതുവാര അകലെയായിരുന്നു തെരേസാ മേയെന്നു വ്യക്തമായി. അക്രമിക്ക് പാർലമെന്റ് പരിസരത്ത് നിർബാധം എത്താനായത് കടുത്ത സുരക്ഷാവീഴ്ചയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.