+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് 2022 എന്നെ പഠിപ്പിച്ചത്: ദിയ കൃഷ്ണ പറയുന്നു

ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് 2022 തന്നെ പഠിപ്പിച്ച പാഠമെന്ന് നടൻ കൃഷ്ണകുമാറിന്‍റെ മകളും ഇൻസ്റ്റഗ്രാം താരവുമായ ദി‌യ കൃഷ്ണ. ആരെയും കരിവാരി തേക്കുന്ന
ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് 2022 എന്നെ പഠിപ്പിച്ചത്: ദിയ കൃഷ്ണ പറയുന്നു

ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് 2022 തന്നെ പഠിപ്പിച്ച പാഠമെന്ന് നടൻ കൃഷ്ണകുമാറിന്‍റെ മകളും ഇൻസ്റ്റഗ്രാം താരവുമായ ദി‌യ കൃഷ്ണ. ആരെയും കരിവാരി തേക്കുന്ന സ്വഭാവം തനിക്കില്ലെന്നും നെഗറ്റീവ് വാർത്തകൾ വരുന്പോൾ അതിനൊയെല്ലാം ചിരിച്ചു തള്ളാനാണ് ഇഷ്ടമെന്നും ദിയ പറയുന്നു.

ഓസി ടോക്കീസ് എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് എല്ലാ ചോദ്യങ്ങൾക്കും ഉത്തരവുമായി ദിയ എത്തിയത്. ദിയ കൃഷ്ണയുടെ പ്രണയവുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനൊക്കെയുള്ള ഉത്തരവുമായിട്ടാണ് താരം എത്തിയത്.

""ജീവിതത്തിൽ വേർപിരിയലുകൾ ഉണ്ടാകുന്പോൾ അതൊരിക്കലും ജീവിതത്തിന്‍റെ അവസാനമാണെന്ന് കരുതരുത്. കൗമാരപ്രായത്തിൽ പ്രണയനഷ്ടം ഉണ്ടാകുന്പോൾ നമുക്ക് പലതും തോന്നാം. വലിയൊരു സംഭവം ആയി തോന്നാം.

എന്നാൽ അതൊക്കെ കഴിഞ്ഞ് കുറച്ചു കൂടി പക്വത എത്തുന്പോൾ മനസിലാകും ഇതൊന്നും ഒന്നുമല്ലന്ന്. എന്നെപ്പോലെ 25 കഴിഞ്ഞയാൾക്കൊക്കെ ഇതെല്ലാം സർവസാധാരണമാണ്. നമ്മൾ അതിൽ നിന്നും മുന്നോട്ട് പോകണം.

ജീവിതത്തിൽ നമുക്ക് നമ്മുടെ കരിയറുണ്ട്. വീട്ടുകാരുടെയും കൂട്ടുകാരുടെയും കാര്യങ്ങളുണ്ട്. അതൊക്കെ തന്നെ വലിയ വലിയ കാര്യങ്ങളാണ്. ഞാനിപ്പോൾ വളരെ സന്തോഷവതിയാണ്. എന്‍റെ ബിസിനസും സൗഹൃദങ്ങളുമൊക്കെയായി ഞാനിങ്ങനെ പോവുകയാണ്. നിങ്ങളുടെ ചോദ്യത്തിന് നന്ദി. ദിയ പറഞ്ഞു.

ആരെയും കരിവാരി തേക്കുന്ന ഒരു സ്വഭാവം എനിക്കില്ല. അതുകൊണ്ട് തന്നെ ആരുടെയും പേര് എടുത്തു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 2022 എന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നാണ്. എന്നാൽ 2023 കുറച്ചുകൂടി ആസ്വദിക്കണം.

ഞാൻ ഒരു റൊമാന്‍റിക്ക് പേഴ്സണാണ്. ഒരാൾ ഒരു പൂവ് തന്ന് എന്നെ ചിരിച്ചു കാണിച്ചാൽ എന്‍റെ ഹൃദയം അലിയും. അത്രയ്ക്ക് സെൻസിറ്റീവാണ് ഞാൻ. ട്രൂ ലവ് ഒരുപാടിഷ്ടപ്പെടുന്നയാളാണ് ഞാൻ. ചിരിച്ചു കൊണ്ട് സന്തോഷമായി ജീവിക്കണം അതാണ് ഏറ്റവും വലിയ ആഗ്രഹം
. ദിയ വ്യക്തമാക്കി.