ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ പ്രമോഷനിടയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്. പ്രമോഷനിടയിൽ ഐശ്വര്യ ലക്ഷ്മിയോട് മമ്മൂട്ടി ചക്കരയാണെന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ എന്ന് ഒരാള്‍ ചോദിക്കുന്നു. മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാവോ? ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? ഞാന്‍ തിരിച്ചു പറഞ്ഞാല്‍ എങ്ങനെയുണ്ടാവും, കരുപ്പെട്ടിയെന്ന്?, എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടിയുടെ പ്രതികരണം.
എന്നാൽ ഈ പരാമർശം വലിയ ചർച്ചയ്ക്കിടയാക്കി. മമ്മൂട്ടിയുടെ വാക്കുകൾ റേസിസം നിറഞ്ഞതാണെന്നും ശരികേടുണ്ടെന്നും ഒരു കൂട്ടർ വാദിക്കുന്നു. എന്നാൽ ഒരു തമാശ പോലെയാണ് മമ്മൂട്ടി വാക്കുകൾ ഉപയോഗിച്ചതെന്നും ചർച്ചയാകേണ്ടതില്ലെന്നും മറ്റു ചിലർ പറയുന്നു.
മുന്‍പ് സംവിധായകന് ജൂഡ് ആന്റണിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു വിമര്‍ശനം.