ബംഗളൂരു: ബംഗളൂരുവിലെ എടിഎം കൗണ്ടറില്‍ മലയാളി യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിലായതായി സൂചന. പ്രതി മദുകർ റെഡ്ഡിയാണ് പിടിയിലായത്. ഇയാളെ ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽനിന്നാണ് പിടികൂടിയത്. എന്നാൽ ബംഗളൂരു പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
2013 നവംബർ 19 രാവിലെ ഏഴിന് ബംഗളൂരു നഗര ഹൃദയത്തിലെ അൾസൂര്‍ ഗേറ്റ് പോലീസ് സ്റ്റേഷനു സമീപം മിഷന് റോഡിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശി പരേതനായ രാമചന്ദ്രന്‍നായരുടെ മകള്‍ ജ്യോതി ഉദയ് (38) ആണ് അക്രമിക്കപ്പെട്ടത്. കോര്പറേഷന് ബാങ്ക് മാനേജരാണ് ജ്യോതി. വെട്ടേറ്റ് തലയോട്ടി പിളര്‍ന്ന് രക്തംവാര്‍ന്ന് മൂന്നുമണിക്കൂറോളം ജ്യോതി എടിഎം കൗണ്ടറില്‍ കിടന്നു. പുറത്തേക്ക് രക്തമൊഴുകുന്നത് കണ്ട സ്കൂള്‍വിദ്യാര്‍ഥികളാണ് ജ്യോതിയുടെ ജീവന് രക്ഷകരായത്.
ജ്യോതിയെ വെട്ടിയ അക്രമി കത്തിയില്‍ പുരണ്ട രക്തം കൈകൊണ്ട് തുടച്ച് വൃത്തിയാക്കിയ ശേഷമാണ് എടിഎമ്മിൽനിന്നും പുറത്തിറങ്ങിയത്. അക്രമിയുടെ വെട്ടേറ്റ ജ്യോതിയുടെ ശരീരത്തിന്റെ ഒരു ഭാഗം പക്ഷാഘാതത്താൽ തളര്‍ന്നു പോയിരുന്നു.
ബംഗളൂരുവിലെ എടിഎമ്മിൽ മലയാളി യുവതിയെ വെട്ടിയ പ്രതി പിടിയിൽ
07:22 PM Feb 04, 2017 | Deepika.com