നല്ല സമയം എന്ന ചിത്രം തിയറ്ററിൽ നിന്നും തിങ്കളാഴ്ച പിൻവലിച്ചിതിന് പിന്നാലെ ചിത്രത്തിന്റെ നിർമാതാവിന്റെ കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ടന്ന് സംവിധായകൻ ഒമർ ലുലു. ഇപ്പോൾ ചിത്രത്തിന്റെ നിർമാതാവിന്റെ കാര്യമോർത്താണ് പലർക്കും ആശങ്കയെന്നും ചിത്രത്തിന് ഒടിടിയിൽ കൂടുതൽ പണം ലഭിക്കാൻ സാധ്യതയുണ്ടെന്നും ഒമർ ലുലു പറയുന്നു.
നേരത്തേ ഇട്ട പോസ്റ്റിൽ ഒരുപാട് പേർ നിർമാതാവിന്റെ കാര്യം ഓർത്ത് ടെൻഷൻ അടിക്കുന്നതായി കണ്ടു. അവരോട് ആകെ 16 ദിവസം മാത്രമാണ് നല്ല സമയം ഷൂട്ട് ചെയ്തത്. പിന്നെ ടോട്ടൽ ബജറ്റ് 1 cr ആയിട്ട് ഉള്ളൂ. ഇപ്പോ തന്നെ ഒടിടി അതിൽ കൂടുതൽ സംഖ്യക്ക് ചോദിക്കുന്നുണ്ട് പിന്നെ ടെലിവിഷന് ഡബ് റെറ്റ്സ് ഒക്കെ വേറെ കിട്ടും. ഒമർ പറയുന്നു.
"നല്ല സമയം" തീയ്യറ്റർ പ്രദർശനം ഇന്നലത്തോടെ അവസാനിപ്പിച്ചു. ഫിലിം ഹിറ്റായാലും പരാജയപെട്ടാലും നമ്മൾ വീണ്ടും സിനിമ ചെയ്യും അവസ്ഥകൾ മാറും എന്ന് മാത്രം. എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു നല്ല സിനിമയുമായി എനിക്ക് തിരിച്ച് വരാൻ സാധിക്കട്ടെ.
നല്ല സമയം എനിക്ക് പുതിയ ഒരു അനുഭവം ആയിരുന്നു എല്ലാവർക്കും നന്ദിയെന്നും ഒമർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി പേർ നിർമാതാവിന്റെ കാര്യം എന്തായി എന്ന തരത്തിൽ കമന്റുകളിട്ടത്.
നല്ല സമയം എന്ന സിനിമയുടെ ട്രെയിലറിൽ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് എക്സൈസ് വകുപ്പ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ പ്രദർശനം പിൻവലിച്ചിരിക്കുന്നത്