+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടി ധന്യ കൃഷ്ണ എന്‍റെ ഭാര്യ; വെളിപ്പെടുത്തി സംവിധായകൻ ബാലാജി മോഹൻ

നടി ധന്യ ബാലകൃഷ്ണയുമായുള്ള വിവാഹത്തിൽ സ്ഥിരീകരണം നടത്തി സംവിധായകൻ ബാലാജി. കഴിഞ്ഞ വർഷം ജനുവരിയിൽ വിവാഹം കഴിഞ്ഞുവെന്ന് സംവിധായകൻ വെളിപ്പെടുത്തി. ധ
നടി ധന്യ കൃഷ്ണ എന്‍റെ ഭാര്യ; വെളിപ്പെടുത്തി സംവിധായകൻ ബാലാജി മോഹൻ

നടി ധന്യ ബാലകൃഷ്ണയുമായുള്ള വിവാഹത്തിൽ സ്ഥിരീകരണം നടത്തി സംവിധായകൻ ബാലാജി. കഴിഞ്ഞ വർഷം ജനുവരിയിൽ വിവാഹം കഴിഞ്ഞുവെന്ന് സംവിധായകൻ വെളിപ്പെടുത്തി.

ധന്യ ബാലകൃഷ്ണൻ സംവിധായകൻ ബാലാജി മോഹനെ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് നടി കൽപിക ഗണേഷ് ആരോപിച്ചിരുന്നു. ഇത് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

ഒടുവിൽ സംവിധായകൻ ബാലാജി തന്നെയാണ് താനും ധന്യയും വിവാഹം കഴിച്ചുവെന്നും തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപ്പെട്ടു എന്നു കാണിച്ച് നടി കൽപികയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ മാന നഷ്ടത്തിന് കേസ് ഫയൽ ചെയ്യുകയും ചെയ്തത്.

ബാലാജിയുടെ രണ്ടാം വിവാഹമാണിത്. ബാല്യകാല സുഹൃത്തായിരുന്ന അരുണയെ 2012ൽ വിവാഹം കഴിച്ചെങ്കിലും ഒരു വർഷത്തിനുള്ളിൽ ഇവർ പിരിഞ്ഞു. തുടർന്നാണ് നടി ധന്യ ബാലകൃഷ്ണയെ വിവാഹം കഴിച്ചത്. എന്നാൽ ഇത് ഇരുവരും പരസ്യപ്പെടുത്തിയിരുന്നില്ല. കോടതിയിൽ സമർപ്പിച്ചിരിക്കുന്ന പരാതിയിൽ പറയുന്നതിങ്ങനെ...

മാരി, മാരി 2 തുടങ്ങിയ സിനിമകളൊക്കെ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ഞാന്‍. കഴിഞ്ഞ ജനുവരി 23–ന് ഞാനും ധന്യ ബാലകൃഷ്ണയും വിവാഹിതരായി. ഏഴാം അറിവ്, രാജ റാണി, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ധന്യ.

തെലങ്കാനയില്‍ നിന്നുള്ള വെബ് സീരിസുകളില്‍ അഭിനയിക്കുന്ന നടി കല്‍പിക ഗണേഷ് ഞങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുമുള്ള വിഡിയോകള്‍ യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു.

മാത്രമല്ല അവരത് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്‍റെയും ഭാര്യയുടെയും വ്യക്തിജീവിതത്തെ കുറിച്ച്‌ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്ന കല്‍പികയെ അതില്‍ നിന്നും വിലക്കണമെന്നും ഇതിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും കോടതിയോട് അപേക്ഷിക്കുന്നു.


തുടർന്ന് കേസ് പരിഗണിച്ച കോടതി കല്‍പികയെ ബാലാജിയുടെ ജീവിതത്തില്‍ ഇടപ്പെടുന്നതില്‍ നിന്നും വിലക്കി. ജനുവരി ഇരുപതിനകം ഇതിനൊരു മറുപടി നല്‍കാനുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചു.

നസ്രിയയും ദുൽഖറും കേന്ദ്രകഥാപാത്രങ്ങളായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രം സംവിധാനം ചെയ്തത് ബാലാജി മോഹനാണ്.