അമ്മ ആശ ശരത്തിന്റെ കൈപിടിച്ച് തിയറ്ററിലെത്തി ഉത്തര ശരത്ത്. ആദ്യ ചിത്രമായ ഖെദ്ദ കാണാനായിട്ടാണ് ഇരുവരും തിയറ്ററിലെത്തിയത്. ആശ ശരത്തും മകൾ ഉത്തര ശരത്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഖെദ്ദ.
ഏറെ സന്തോഷത്തിലാണ് സിനിമ കണ്ടിറങ്ങിയതെന്നും മകൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് ഈ സിനിമ ഏറെ പ്രിയപ്പെട്ടതാക്കുന്നതെന്നും ആശ ശരത് പറഞ്ഞു. ഉത്തരയുടെ ഭാവി വരൻ ആദിത്യ ചിത്രം കാണാനായി എത്തുമെന്ന സന്തോഷവും ഇവർ പങ്കുവച്ചു.
ചിത്രത്തിൽ അമ്മയും മകളുമായിട്ടു തന്നെയാണ് ഇരുവരും അഭിനയിക്കുന്നത്. ആശാ ശരത്തിന്റെ സവിത എന്ന അംഗണവാടി ടീച്ചറുടെ കഥാപാത്രം ഇന്നത്തെ സമൂഹത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയതാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്ന മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും മനോജ് കാന. ക്യാമറ പ്രതാപ് പി. നായർ. ബിജിബാലാണ് പശ്ചാത്തല സംഗീതം.