+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പവിഴമല്ലി വീണ്ടും പൂത്തുലയും; ശ്രീനിവാസനൊപ്പം സത്യൻ അന്തിക്കാട്; ചിത്രങ്ങൾ

നടൻ ശ്രീനിവാസനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങളുമായി സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന കുറുക്കൻ എന്ന ചിത്രത്തി
പവിഴമല്ലി വീണ്ടും പൂത്തുലയും; ശ്രീനിവാസനൊപ്പം സത്യൻ അന്തിക്കാട്; ചിത്രങ്ങൾ

നടൻ ശ്രീനിവാസനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങളുമായി സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന കുറുക്കൻ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലെത്തിയാണ് സത്യൻ അന്തിക്കാട് അദ്ദേഹത്തെ കണ്ടത്.

ഏറെ സന്തോഷവാനായി കൂടുതൽ ആരോഗ്യം മെച്ചപ്പെട്ടാണ് ശ്രീനിവാസനെ കാണാൻ സാധിക്കുന്നത്. ശ്രീനിവാസന്‍റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകുമെന്നും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.



മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു.ഞാൻ രോഗശയ്യയിലായിരുന്നു.അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.ഉറവ വറ്റാത്ത നർമ്മത്തിന്‍റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു, ശ്രീനിവാസന്‍റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു.



രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന'കുറുക്കൻ' എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്.സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു.
സത്യൻ അന്തിക്കാട് കുറിച്ചു.