+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

24 ൽ അരങ്ങൊഴിഞ്ഞു; ബംഗാളി നടി ഐന്ദ്രില ശർമ അന്തരിച്ചു

ബംഗാളി നടി ഐന്ദ്രില ശർമ(24) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടി ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒന
24 ൽ അരങ്ങൊഴിഞ്ഞു; ബംഗാളി നടി ഐന്ദ്രില ശർമ അന്തരിച്ചു

ബംഗാളി നടി ഐന്ദ്രില ശർമ(24) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടി ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒന്നിലധികം ഹൃദയസ്തംഭനങ്ങൾ അനുഭവപ്പെട്ട ഐന്ദ്രില ഗുരുതരാവസ്ഥയിലായിരുന്നു. സിപിആര്‍ പിന്തുണ നല്‍കിയെങ്കിലും അതിനോട് ശരീരം പ്രതികരിച്ചില്ലെന്ന് ആശുപത്രി പുറത്തുവിട്ട വാര്‍ത്ത കുറിപ്പിൽ പറയുന്നു.

രണ്ടുതവണ അര്‍ബുദം ബാധിച്ച നടി ധീരമായി അതിനെ നേരിടുകയും അതിജീവിക്കുകയും ചെയ്തതാണ്. അടുത്തിടെ ഡോക്ടർമാർ നടിയെ ക്യാൻസർ വിമുക്തയായി പ്രഖ്യാപിക്കുകയും അഭിനയത്തിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.

ജുമുർ എന്ന ടിവി ഷോയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് ഐന്ദ്രില ചുവടുവെച്ചത്. "ജിയോൻ കത്തി', "ജിബോൺ ജ്യോതി' തുടങ്ങി നിരവധി ജനപ്രിയ സീരിയലുകളില്‍ അഭിനയിച്ചു. അടുത്തിടെ പുറത്തിറങ്ങി‌യ "ഭാഗർ' എന്ന വെബ് സീരീസില്‍ ഏറെ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.