തല്ലുമാല ചിത്രത്തിന് തിയറ്ററിലെന്നപോലെ തന്നെ ഒടിടി പ്ലാറ്റ്ഫോമിലും ആരാധകർ കൂടുകയാണ്. തല്ലുവരുന്ന വഴിയും തല്ലുണ്ടാക്കുന്ന കഥയുമാണ് ചിത്രത്തിന്റെ പ്രമേയം. ഫൈറ്റ് രംഗങ്ങളാണ് ചിത്രത്തിൽ കൂടുതലുമുള്ളത്.
ഇപ്പോഴിതാ സിനിമയിലെ ഏറ്റവും വലിയ സ്റ്റണ്ട് രംഗങ്ങളിലൊന്നായ തിയറ്ററിനുള്ളില്‍ വച്ചുള്ള ഫൈറ്റ് രംഗത്തിന്റെ മേക്കിംഗ് വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുപ്രീം സുന്ദറിന്റെ നേതൃത്വത്തിലുള്ള സ്റ്റണ്ട് ആർട്ടിസ്റ്റുകളാണ് ഇതിനു പിന്നിൽ. ജീവൻ പണയം വച്ചാണ് ടൊവിനോ അടക്കമുള്ള താരങ്ങൾ സിനിമയിലെ ഫൈറ്റ് രംഗങ്ങൾ ചെയ്തിരിക്കുന്നത്.
200 ആർടിസ്റ്റുകളെയാണ് ഇതിനായി ചെന്നൈയിൽ നിന്നും കൊണ്ടുവന്നത്. 48 ദിവസമായിരുന്നു ചിത്രത്തിന്റെ മാത്രം സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത്. കണ്ണൂരുള്ള ധൻരാജ് തിയറ്ററിൽ വച്ചാണ് ഈ ഫൈറ്റ് രംഗം ചിത്രീകരിച്ചത്. കോവിഡ് കാലത്ത് അടഞ്ഞുപോയ തിയറ്ററിലാണ് ഇതിന്റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിന് ഉപോയിച്ച കസേരകളും എല്ലാം ഒറിജിനലായിരുന്നു.