+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാലേട്ടന്‍ എന്‍റെ അച്ഛനായാണ് അഭിനയിക്കേണ്ടത്,അതിന് അദ്ദേഹം പറഞ്ഞ മറുപടി; അനുഭവം പങ്കുവച്ച് പൃഥ്വിരാജ്

ബ്രോ ഡാഡിയുടെ കഥ മോഹന്‍ലാലിനോട് പറഞ്ഞപ്പോഴുള്ള അദേഹത്തിന്‍റെ മറുപടി പ്രേക്ഷകരുമായി പങ്കുവച്ച് നടന്‍ പൃഥ്വിരാജ്. തന്‍റെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എ
ലാലേട്ടന്‍ എന്‍റെ അച്ഛനായാണ് അഭിനയിക്കേണ്ടത്,അതിന് അദ്ദേഹം പറഞ്ഞ മറുപടി; അനുഭവം പങ്കുവച്ച് പൃഥ്വിരാജ്

ബ്രോ ഡാഡിയുടെ കഥ മോഹന്‍ലാലിനോട് പറഞ്ഞപ്പോഴുള്ള അദേഹത്തിന്‍റെ മറുപടി പ്രേക്ഷകരുമായി പങ്കുവച്ച് നടന്‍ പൃഥ്വിരാജ്. തന്‍റെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്ന് പറഞ്ഞപ്പോള്‍ അതിനെന്താണ് മോനേ എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടിയെന്ന് പൃഥ്വിരാജ് പറഞ്ഞു. കഥാപാത്രം ആവശ്യപെടുന്നെങ്കില്‍ ഏത് വേഷവും മടി കൂടാതെ ചെയ്യാന്‍ മോഹന്‍ലാലും മമ്മൂട്ടിയും തയ്യാറായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

""ലൂസിഫറിലെ കഥാപാത്രത്തെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ ലാലേട്ടൻ എന്നോട് ആദ്യം ചോദിച്ച ചോദ്യം ‘മോനെ ഈ സ്റ്റീഫൻ ഒരുപാട് സങ്കടം ഉള്ളിൽ കൊണ്ട് നടക്കുന്ന ആളാണല്ലേ’ എന്നാണ്. ശരിക്കും അദ്ദേഹം മനസ്സിലാക്കിയതാണ് ആ കഥാപാത്രം.

സ്റ്റീഫന്‍റെ ഹീറോയിസവും ദേഷ്യവുമൊക്കെ സിനിമയിലുണ്ടെങ്കിലും ഉള്ളിന്‍റെയുള്ളിൽ അയാൾ ഒരുപാട് സങ്കടം ഒതുക്കുന്നുണ്ട്. ആദ്യ ചർച്ചയിൽ തന്നെ ലാലേട്ടൻ അത് മനസ്സിലാക്കി എന്നുളളതാണ്. ദൈവം അനുഗ്രഹിച്ച നടന്മാരിൽ ഒരാളാണ് ലാലേട്ടൻ.

ലൂസിഫർ മുതൽ ഇങ്ങോട്ടു ഞാനും ലാലേട്ടനും ഒരുപാടു ഇടപഴകിയിട്ടുണ്ട്. വ്യക്തിപരമായി അദ്ദേഹത്തെ നല്ല പരിചയമുണ്ട്. അതുകൊണ്ട് നൂറുശതമാനം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ലാലേട്ടനോട് പോയി ഒരു വില്ലൻ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചാൽ "പിന്നെന്താ മോനെ" എന്നേ പറയൂ.

അതുപോലെ ഒരു സ്ക്രിപ്റ്റ് ആണെങ്കിൽ അദ്ദേഹം അത് ചെയ്യും. എനിക്കറിയാം അത്. പക്ഷേ നമ്മുടെ മലയാള സിനിമയിൽ മോഹൻലാലിനെ പോലെ ഒരു താരത്തെ അദ്ദേഹം അർഹിക്കുന്നതുപോലെ ഒരു പവർഫുൾ വില്ലൻ കഥാപാത്രത്തിൽ പ്രതിഷ്ഠിച്ചാൽ പിന്നെ നായകന്‍റെ കാര്യം കുഴപ്പത്തിലാകും.

വളരെ സൂക്ഷിച്ചു മാത്രമേ അങ്ങനെ ഒരു കഥാപാത്രം ആലോചിക്കാൻ പോലും പറ്റൂ. ഒരു വില്ലൻ ഉണ്ടാകാൻ ഒരു നായകൻ വേണമെന്നില്ല. ജാക്വിൻ ഫീനിക്സിന്‍റെ ജോക്കർ പോലൊരു സിനിമ നോക്കിയാൽ ആ കഥാപാത്രം വില്ലനാണ്.

പക്ഷേ അതിൽ നായകസ്ഥാനത്ത് പറയാൻ ആരുമില്ല. നായകൻ വേണോ എന്നുള്ളത് നമ്മൾ എഴുതുന്ന സിനിമയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി ആയിരിക്കും. അങ്ങനെ ഒരു കടുംപിടിത്തവും ഇല്ലാത്ത ആളാണ് ലാലേട്ടൻ.

ബ്രോ ഡാഡിയുടെ കഥ പറയാനായി മോഹന്‍ലാലിനെ സമീപിക്കുമ്പോള്‍ അദ്ദേഹം ആയുര്‍വേദ ചികിത്സയിലായിരുന്നു. അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോഹന്‍ലാലുമായി സംസാരിച്ചത്. കഥയുടെ പ്രമേയത്തെക്കുറിച്ചൊന്നും പറയാതെ നേരിട്ട് എല്ലാം അങ്ങ് പറഞ്ഞു. കഥ കേട്ട് ലാലേട്ടന്‍ ഒരുപാട് ചിരിച്ചു.

അപ്പോള്‍ ഞാന്‍ പറഞ്ഞു. ലാലേട്ടാ ഈ ചിത്രത്തില്‍ ലാലേട്ടനാണ് എന്‍റെ അച്ഛനായി അഭിനയിക്കേണ്ടത്. അതിന് എന്തെങ്കിലും കുഴപ്പമുണ്ടോ. അപ്പോള്‍ അദ്ദേഹം തിരിച്ചു മറുപടി നല്‍കിയത്, അതിനെന്താ മോനേ എന്നായിരുന്നു. അദ്ദേഹത്തിന് അതൊന്നും ഒരു പ്രശ്‌നമേയല്ല.

കഥാപാത്രവും സിനിമയും അത് ഡിസേര്‍വ് ചെയ്യുന്നുണ്ടെങ്കില്‍ അദ്ദേഹം അത് ചെയ്യും. അതിപ്പോള്‍ മമ്മൂക്ക ആയാലും അങ്ങനെ തന്നെ. പക്ഷേ അവര്‍ അര്‍ഹിക്കുന്ന കഥാപാത്രവുമായിട്ടേ അവരുടെ അടുത്ത് പോകാന്‍ പാടുള്ളു. അവരോട് അത്രയും ബഹുമാനം കാണിക്കണം. അലുക്കുലുത്ത് വേഷവുമായി അവരുടെ അടുത്ത് പോകാന്‍ പാടില്ലല്ലോ. പൃഥ്വിരാജ് പറഞ്ഞു.