+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇതിലേതാണ് ശരിക്കും ഗിന്നസ് പക്രു

മലയാളത്തിന്‍റെ ഇഷ്ടതാരം ഗിന്നസ് പക്രുവിന്‍റെ ജന്മദിനത്തില്‍ സമ്മാനമായി കിട്ടിയത് ഒരു സഹോദരനെ. അതും പക്രുവിന്‍റെ അതേ രൂപസാദൃശ്യത്തിലിരിക്കുന്നയാളെ. കലാകാ
ഇതിലേതാണ് ശരിക്കും ഗിന്നസ് പക്രു

മലയാളത്തിന്‍റെ ഇഷ്ടതാരം ഗിന്നസ് പക്രുവിന്‍റെ ജന്മദിനത്തില്‍ സമ്മാനമായി കിട്ടിയത് ഒരു സഹോദരനെ. അതും പക്രുവിന്‍റെ അതേ രൂപസാദൃശ്യത്തിലിരിക്കുന്നയാളെ. കലാകാരനായ ഹരികുമാര്‍ കുമ്പനാട് നിര്‍മിച്ച പക്രുവിന്‍റെ മെഴുക് പ്രതിമയാണ് ആ സഹോദരന്‍.

കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങിൽ പക്രു തന്നെയാണ് പ്രതിമ അനാഛാദനം ചെയ്തത്. പ്രതിമ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഗിന്നസ് പക്രു തന്നെ. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍ മാത്രമാണ് ആരാണ് യഥാര്‍ഥത്തിലുള്ള പക്രുവെന്ന് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

അത്ര സൂഷ്മമയാണ് ഹരികുമാര്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. പക്രു ചടങ്ങില്‍ ധരിച്ച അതേ ഷര്‍ട്ട് തന്നെയാണ് പ്രതിമയും ധരിച്ചിരിക്കുന്നത്. അതു കൊണ്ട് കാണുന്നവര്‍ക്കും ഒരു അമ്പരപ്പ് ഉണ്ടാകും. കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുക് പ്രതിമ കണ്ടപ്പോള്‍ തോന്നിയതെന്ന് പക്രു പറഞ്ഞു.

""ജീവിതത്തില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഓണം നാളില്‍ കിട്ടിയ ഏറ്റവും വലിയൊരു സമ്മാനമാണിത്. നമ്മളും കലാമേഖലയില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ഒരു കലാകാരന്‍റെ ഏറ്റവും വലിയൊരു മികവാണ് ഇവിടെ കാണുന്നത്. എനിക്കിത് ഭയങ്കര അദ്ഭുതമായി പോയി. ശില്‍പി ഹരികുമാര്‍ അദ്ഭുതപ്പെടുത്തി.’’–ഗിന്നസ് പക്രു പറഞ്ഞു.