+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊറിഞ്ചുവാകാൻ ജോഷി സാർ ആദ്യം വിളിച്ചത് എന്നെ: സുരേഷ് ഗോപി

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് അവതരിപ്പിച്ച പൊറിഞ്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്ന് സുരേഷ് ഗോപി. സംവി
പൊറിഞ്ചുവാകാൻ ജോഷി സാർ ആദ്യം വിളിച്ചത് എന്നെ: സുരേഷ് ഗോപി

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് അവതരിപ്പിച്ച പൊറിഞ്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്ന് സുരേഷ് ഗോപി. സംവിധായകന്‍ ജോഷി ആദ്യം വിളിച്ചത് തന്നെയാണെന്നും ഇലക്ഷന്‍ നോമിനേഷന്‍ കൊടുത്തിരുന്ന സമയമായതിനാലാണ് അഭിനയിക്കാന്‍ കഴിയാതെ വന്നതെന്നും സുരേഷ് ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

"തൃശ്ശൂര്‍ തെരഞ്ഞെടുപ്പ് നോമിനേഷന്‍ കൊടുത്ത അന്ന് ജോഷി ചേട്ടന്‍ വിളിച്ചു. എടാ നീ അവിടെ വര്‍ക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല. ആള്‍ക്കാര്‍ക്ക് നിന്നെ അറിയാം. നീ പൊറിഞ്ചുവില്‍ എനിക്കൊരു വേഷം ചെയ്തുതാ.

അപ്പോള്‍ ഞാന്‍ പറഞ്ഞു. ജോഷിയേട്ടാ ഞാന്‍ ഇത് ഏറ്റെടുത്തുപോയില്ലേ. ഇല്ലെങ്കില്‍ ഞാന്‍ വന്നേനേ.അതൊന്നും നടക്കില്ല. നീ മര്യയാദയ്ക്ക് ഇങ്ങോട്ട് വാടാ എന്നാണ് ജോഷി സാര്‍ മറുപടി പറഞ്ഞത്. ജോഷിയേട്ടാ ആകാപ്പാടെ കുഴപ്പത്തിലാകും ഞാന്‍ ജനങ്ങളോട് ഉത്തരം പറയണ്ടേ' സുരേഷ് ഗോപി പറഞ്ഞു.

ഈ ചിത്രം കൂടാതെ അടൂര്‍ ഗോപാലകൃഷ്ണന്‍റെ പടത്തിലും അഭിനയിക്കാന്‍ തന്നെ വിളിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. "സുരേഷ് വന്നാല്‍ എനിക്ക് ഈ പടം ചെയ്യാന്‍ പറ്റും. ഞാന്‍ ഇത് വേറെ രീതിയില്‍ പ്ലാന്‍ ചെയ്തതാണ്. സുരേഷ് വരൂ, ഇലക്ഷന്‍ എല്ലാം അവര്‍ നടത്തിക്കോളും. എന്നാണ് അടൂര്‍ സാര്‍ പറഞ്ഞത്.

നീ ഒരു അഞ്ചു ദിവസം വന്നാല്‍ മതി. ബാക്കി നമുക്ക് പിന്നീട് എടുക്കാം. പക്ഷേ ഈ അഞ്ചുദിവസം പ്രധാനമാണെന്ന് ഞാന്‍ മറുപടി നല്‍കി. ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ് ഈ പ്രൊജക്ടുകളെല്ലാം തന്നെ ഉപേക്ഷിക്കേണ്ടി വന്നത്. സുരേഷ് ഗോപി പറഞ്ഞു.