തദ്ദേശീയമായി ഇന്ത്യ നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ കാണാന്‍ മോഹന്‍ലാല്‍ എത്തി. ഐഎന്‍എസ് വിക്രാന്ത് എന്ന് പേരിട്ടിരിക്കുന്ന കപ്പല്‍ കൊച്ചിന് ഷിപ്പ് യാര്‍ഡിലാണ് നിര്‍മിച്ചത്. ശനിയാഴ്ച വൈകിട്ട് സംവിധായകന് മേജര്‍ രവിക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിമാനവാഹിനിയാണിത്. നടന് തന്നെയാണ് സ്ഥലം സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. കഴിഞ്ഞ മാസമാണ് ഐഎൻഎസ് വിക്രാന്ത് നാവിക സേനക്ക് കൈമാറിയത്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന സമയം വിക്രാന്ത് ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും. 2009ൽ കൊച്ചിന് ഷിപ്പ്യാർഡിൽ തന്നെയാണ് കപ്പലിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.
76 ശതമാനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടിയാണ് ഐഎൻഎസ് വിക്രാന്തിന്റെ നീളം. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും.