+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താങ്ങായവര്‍ക്കും തണലായവര്‍ക്കും നന്ദി; ദേശീയ അവാര്‍ഡ് നേട്ടത്തില്‍ സൂരറൈ പോട്ര് സംവിധായിക സുധ കൊങ്കര

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ 'സൂരറൈ പോട്രി'ന് ലഭിച്ച അംഗീകാരങ്ങള്‍ക്ക് നന്ദി പറഞ്ഞ് സംവിധായിക സുധ കൊങ്കര. ലഭിച്ച അംഗീകാരങ്ങള്‍ കാണാന്‍ നില്‍
താങ്ങായവര്‍ക്കും തണലായവര്‍ക്കും നന്ദി; ദേശീയ അവാര്‍ഡ് നേട്ടത്തില്‍ സൂരറൈ പോട്ര് സംവിധായിക സുധ കൊങ്കര

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ 'സൂരറൈ പോട്രി'ന് ലഭിച്ച അംഗീകാരങ്ങള്‍ക്ക് നന്ദി പറഞ്ഞ് സംവിധായിക സുധ കൊങ്കര. ലഭിച്ച അംഗീകാരങ്ങള്‍ കാണാന്‍ നില്‍ക്കാതെ അച്ഛന്‍ പോയതിലുള്ള സങ്കടവും സുധ കുറിപ്പിലൂടെ പങ്കുവച്ചു.

പിതാവിന്‍റെ ഓര്‍മ്മകളും തന്‍റെ സിനിമ ജീവിത്തില്‍ എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടുമാണ് സംവിധായിക കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

സൂരറൈ പോട്ര് എന്ന ഈ ചിത്രത്തിലേക്കുള്ള എന്‍റെ യാത്ര ആരംഭിച്ചത് അച്ഛന്‍റെ മരണത്തോടകൂടിയാണ്. ഞാന്‍ വാതിലിനോട് ചേര്‍ന്ന് നിന്ന സമയത്ത് എന്നെ അച്ഛന്‍ കിടക്കുന്ന കട്ടിലിന്‍റെ അരികിലേക്ക് കൈ കാണിച്ച് ആംഗ്യഭാഷയില്‍ വിളിക്കുന്ന അച്ഛന്‍റെ ചിത്രമാണ് ഇന്നും എന്‍റെ മനസില്‍ ഞാന്‍ കൊണ്ടു നടക്കുന്നത്.

ആ നിമിഷങ്ങളാണ് ഞാന്‍ 'സൂരറൈ പോട്ര്' സിനിമയില്‍ ചേര്‍ത്തത്. അത്തരം നിമിഷങ്ങള്‍ നമ്മുടെ സിനിമകളില്‍ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം സംവിധായകരും എന്നാണ് ഞാന്‍ കരുതുന്നത്. അത്തരം നിമിഷങ്ങള്‍ തിരയുന്ന ഒരുതരം അത്യാഗ്രഹം നമ്മളിലുണ്ടെന്നും ഞാന്‍ കരുതുന്നു.



സൂരറൈ പോട്രുവില്‍ ഞാന്‍ ചേര്‍ത്ത നമ്മുടെ ജീവിതത്തില്‍ നിന്നുള്ള നിരവധി നിമിഷങ്ങള്‍ക്ക് നന്ദി അച്ഛാ. ഈ അവാര്‍ഡുകള്‍ ഒന്നും കാണാന്‍ അച്ഛന്‍ കൂടെയില്ലാ എന്നൊരു സങ്കടം മാത്രമാണെനിക്കുള്ളത്.

എന്‍റെ ഗുരുവിന് നന്ദി. മണി സാര്‍ അങ്ങില്ലായിരുന്നുവെങ്കില്‍ ഞാന്‍ വെറുമൊരു വട്ടപൂജ്യം മാത്രമായിരിക്കും. നിങ്ങളുടെ ജീവിതകഥ എന്നെ സധൈര്യം ഏല്‍പ്പിച്ചതിന് ക്യാപ്റ്റന്‍ ഗോപിനാഥിനും അത് സ്‌ക്രീനില്‍ ജീവിപ്പിച്ചതിന് സൂര്യയ്ക്കും നന്ദി. നിര്‍മ്മാതാക്കള്‍ക്കും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാവര്‍ക്കും പ്രത്യേക നന്ദി. ഈ അവസരത്തില്‍ മഹാകവി ഭാരതിയാരുടെ വാക്കുകളേക്കാള്‍ നല്ലൊരു വാക്ക് നിര്‍വചിക്കുക പ്രയാസമാണ്. സൂരറൈ പോട്ര്!'

എന്‍റെ കുടുംബത്തിന് നന്ദി.എന്‍റെ ഇല്ലായ്മകളില്‍ എന്നെ പിന്തുണച്ചു നിര്‍ത്തിയതിന്. എന്‍റെ സുഹൃത്തുക്കളായ ജിവി, പൂര്‍ണിമ, ഡോ വിജയ് ശങ്കര്‍ എന്നിവര്‍ക്കും ഒരായിരം നന്ദി. ഈ യാത്രയില്‍ എന്നെ ഒരിക്കലും വീണുപോകാന്‍ എന്നെ അനുവദിക്കാതെ എന്നില്‍ വിശ്വസമര്‍പ്പിച്ച എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍.

എന്‍റെ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് നന്ദി. ഓരോ സിനിമയിലൂടെയും ഓരോ തവണയും എന്‍റെ യാത്ര സാധ്യമാക്കുന്ന വിശ്വസ്തരായ പോരാളികള്‍. മാധ്യമങ്ങള്‍ക്ക് നന്ദി. ഞാന്‍ തളര്‍ന്നുപോയപ്പോഴും പരാജയത്തിലായിരുന്നപ്പോഴും നിങ്ങള്‍ എന്നെ കുറച്ചധികം വേദനിപ്പിച്ചു. എന്നാല്‍ എനിക്ക് അതിനേക്കാളേറെ പിന്തുണ പിന്നീട് നല്‍കി. എന്നും എന്നിലുണ്ടാകും നിങ്ങള്‍.

എല്ലാത്തിനുമുപരി, പ്രേക്ഷകര്‍ക്ക് നന്ദി. നിങ്ങളാണ് എന്നെ ജീവിപ്പിക്കുന്നത്. എന്നെ മുന്നോട്ടു കൊണ്ടുപോകുന്നവര്‍ എന്‍റെ ദൈവങ്ങള്‍.ഒടുവില്‍ ഇവിടെയുള്ള സ്ത്രീകളായ എല്ലാ സിനിമാ പ്രവര്‍ത്തകര്‍ക്കും ഒരു വലിയ നന്ദി. നിങ്ങള്‍ പോരാടുന്നു, നിങ്ങള്‍ സഹിഷ്ണുത പുലര്‍ത്തുകയും എല്ലാ പ്രതിബന്ധങ്ങള്‍ക്കെതിരെയും നിലനില്‍ക്കുകയും ചെയ്യുന്നു.

നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍, നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ളപ്പോള്‍, നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍, നിങ്ങള്‍ ആഗ്രഹിക്കുന്നവരുമായി സിനിമകള്‍ നിര്‍മ്മിക്കുന്നു. വരും തലമുറയിലുള്ള യുവതികള്‍ക്ക് ഭയം കുറയ്ക്കാനുള്ള ജ്വലിക്കുന്ന പാതയാണ് നിങ്ങള്‍. ഹൃദയം നിറഞ്ഞ നന്ദിയോടെ, സുധ കൊങ്കര.