+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സ്വപ്ന ഒറ്റയാൾ പട്ടാളം': പിന്തുണയുമായി സനൽ കുമാർ ശശിധരൻ

സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷിനെ പിന്തുണച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സനൽ തന്‍റെ നിലപാട് വ്യക്തമാ

സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷിനെ പിന്തുണച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സനൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

കേരളത്തിലെ ഭരണകൂടത്തിന്‍റെ മാഫിയ പ്രവർത്തനങ്ങൾക്കെതിരെ അതിർത്തിയിലെ പട്ടാളക്കാരെ പോലെ പോരാടുന്ന സ്വപ്നയ്ക്ക് നന്ദിയും പിന്തുണയും അറിയിച്ചാണ് സനൽ പോസ്റ്റ് ആരംഭിക്കുന്നത്. മാധ്യമങ്ങൾക്കോ പ്രതിപക്ഷത്തിനോ സാധിക്കാത്ത കാര്യങ്ങളാണ് സ്വപ്ന ചെയ്യുന്നതെന്നും അദേഹം കുറിച്ചു.

അധിക്ഷേപ പദങ്ങൾ ചൊരിഞ്ഞ സമൂഹത്തിന്‍റെ നടുവിൽ സ്വപ്നയുടെ വാക്കുകൾക്കായി കാത്തിരിക്കുന്ന ആളാണ് താനെന്ന് പറഞ്ഞ സനൽ,
സ്വർണക്കടത്തുകേസിലെ സാംസ്കാരിക നായകരുടെ മൗനത്തേയും പരിഹസിച്ചു. കൊലപാതകികളെ കൂടെക്കുട്ടുന്ന പലരും സ്വപ്നയെ തീണ്ടാപ്പാടകലെ നിർത്തുന്നതെന്തെന്നും കുറിപ്പിൽ ചോദിക്കുന്നു.

"അശ്വത്ഥാത്മാവിന്‍റെ ചേന', "ഗാന്ധാരിയുടെ കണ്ണട' എന്നിങ്ങനെയുള്ള പുസ്തകങ്ങൾ രചിച്ച് സുഖമായി ജീവിക്കാമായിരുന്ന സ്വപ്ന ജീവൻ പണയം വച്ച് പോരാടുന്നതിന് നന്ദി പറയുന്നതായി അദേഹം കുറിച്ചു.

കെണിയിൽപ്പെട്ട എലിയിൽ നിന്ന് സിംഹിണിയായുള്ള സ്വപ്നയുടെ വളർച്ച രാഷ്ട്രീയ ഭീരുത്വം നേരിടുന്ന കേരളത്തിലെ സ്ത്രീകൾക്ക് പ്രചോദനമാകുമെന്ന് പറഞ്ഞുകൊണ്ടാണ് സനൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നടി മഞ്ജു വാര്യരെ ശല്യപ്പെടുത്തിയ കേസിൽ ഈയിടെ പോലീസ് പ്രതിചേർത്ത സനൽ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്.

സനലിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം വായിക്കാം