+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മോചനം മൂർച്ചയേറിയത്': നാഗചൈതന്യയുമായി പ്രശ്നങ്ങളുണ്ടെന്ന് സാമന്ത

താരദന്പതികളുടെ വ്യക്തിജീവിതം ആരാധകർ എന്നും കൗതുകത്തോടെയാണ് നോക്കികാണുന്നത്. വർണശബളമായ താരലോകത്ത് നിന്ന് വരുന്ന ഓരോ വെളിപ്പെടുത്തലും ആരാധകവൃന്ദം

താരദന്പതികളുടെ വ്യക്തിജീവിതം ആരാധകർ എന്നും കൗതുകത്തോടെയാണ് നോക്കികാണുന്നത്. വർണശബളമായ താരലോകത്ത് നിന്ന് വരുന്ന ഓരോ വെളിപ്പെടുത്തലും ആരാധകവൃന്ദം ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

അത്തരമൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് തെന്നിന്ത്യൻ താരറാണി സാമന്ത.

ബോളിവൂഡ് സംവിധായകൻ കരണ്‍ ജോഹർ അവതരിപ്പിക്കുന്ന "കോഫി വിത്ത് കരണ്‍' എന്ന സംവാദ പരിപാടിയിലാണ് ദാന്പ്യതജീവിതത്തെപ്പറ്റി സാമന്ത മനസുതുറന്നത്. തന്‍റെ മുൻഭർത്താവും തെലുഗ് സൂപ്പർതാരവുമായ നാഗചൈതന്യയുമായി ഇപ്പോഴും പ്രശ്നങ്ങളുണ്ടെന്ന് താരം വെളിപ്പെടുത്തി.



തങ്ങൾ രമ്യതയിലല്ലെന്നും ചൈതന്യയുമായി ഒറ്റയ്ക്ക് ഒരു മുറിയിൽ ഒന്നിച്ചിരിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. തങ്ങൾ ഒരുമിച്ചിരിക്കുന്ന മുറിയിൽ നിന്ന് മൂർച്ചയേറിയ വസ്തുക്കൾ മാറ്റി വയ്ക്കേണ്ട അവസ്ഥയാണെന്നും സാമന്ത തമാശ രൂപേണ കൂട്ടിചേർത്തു.

തങ്ങളുടെ ജീവിതം സാമൂഹ്യമാധ്യമങ്ങൾക്ക് മുന്നിൽ തുറന്നിട്ടത് താനാണെന്നും അതിനാൽ വേർപിരിയലിനുശേഷമുള്ള ജനങ്ങളുടെ വിമർശനം സ്വാഭാവികമാണെന്നും സാമന്ത പറഞ്ഞു.

ബോളിവൂഡ് താരം അക്ഷയ് കുമാറിനൊപ്പമാണ് "കോഫി വിത്ത് കരണ്‍' ഷോയിൽ സാമന്ത പങ്കെടുത്തത്.