+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിനിമയെ സ്വപ്‌നം കാണുന്നവര്‍ക്ക് പ്രതീഷയായി നിങ്ങളിവിടെ വേണം

നടന്‍ നിവിന്‍ പോളിയെ പ്രശംസിച്ച് സംവിധായകന്‍ അരുണ്‍ ഗോപി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൈപിടിച്ചു കയറ്റാന്‍ ഒരു ഗോഡ്ഫാദറോ പി
സിനിമയെ സ്വപ്‌നം കാണുന്നവര്‍ക്ക് പ്രതീഷയായി നിങ്ങളിവിടെ വേണം

നടന്‍ നിവിന്‍ പോളിയെ പ്രശംസിച്ച് സംവിധായകന്‍ അരുണ്‍ ഗോപി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൈപിടിച്ചു കയറ്റാന്‍ ഒരു ഗോഡ്ഫാദറോ പിന്തുണക്കാനൊരു പുല്‍നാമ്പോ ഇല്ലാത്ത മലയാളസിനിമയിലേക്ക് കയറി ഒടുവില്‍ തന്‍റെ 'മെറിറ്റ്' കൊണ്ട് സിനിമയിലൊരു സ്ഥാനം നേടിയ മനുഷ്യനാണ് നിവിനെന്ന് അരുണ്‍ ഗോപി കുറിച്ചു.

അരുണ്‍ ഗോപിയുടെ വാക്കുകള്‍

ബി ടെക് എടുത്തു സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആയി ആരും മോഹിക്കുന്നൊരു കമ്പനിയില്‍ നല്ലൊരു പാക്കേജില്‍ ജോലി ചെയ്യുക എന്ന സേഫ് സോണ്‍ വിട്ടിട്ട്, കൈപിടിച്ചു കയറ്റാന്‍ ഒരു ഗോഡ്ഫാദറോ പിന്തുണക്കാനൊരു പുല്‍നാമ്പോ ഇല്ലാത്ത മലയാളസിനിമാ ലോകത്തേക്ക് ഭാഗ്യം പരീക്ഷിക്കാനിറങ്ങി ഓഡിഷനുകളില്‍ കയറിയിറങ്ങി അവസാനം തന്‍റെ 'മെറിറ്റ്' കൊണ്ട് സിനിമയിലൊരു സ്ഥാനം നേടിയ മനുഷ്യനുണ്ട് ഈ ആലുവയില്‍.

സിനിമയില്‍ അരങ്ങേറി പന്ത്രണ്ടു വര്‍ഷങ്ങള്‍ കൊണ്ടയാള്‍, കൂട്ടുകാര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന മലര്‍വാടിയിലെ ചൂടന്‍ പ്രകാശനില്‍ നിന്നും തട്ടമിട്ടു വന്ന ആയിഷയെ കണ്ടാല്‍ പിന്നെ ചുറ്റുമൊന്നും കാണാന്‍ കഴിയാത്ത വിധം അവളില്‍ അഡിക്ട് ആയിപ്പോയ വിനോദിലേക്കും , പുഞ്ചിരിക്കുന്ന സൗമ്യനായ ക്രൂരന്‍ രാഹുല്‍ വൈദ്യരിലേക്കും ക്രിക്കറ്റ് പ്രാന്ത് മൂലം അച്ഛന്‍റെ മോഹങ്ങള്‍ തകര്‍ത്ത മകനായും,

മകന്‍റെ ക്രിക്കറ്റ് പ്രാന്തിനു കൂടെ നില്കുന്ന അച്ഛനായ വിനോദിലേക്കും നിഷ്‌കളങ്കന്‍ കുട്ടനിലേക്കും ഭൂലോക തരികിട ഉമേഷിലേക്കും പിന്നെ അയാളെ അയാളാക്കി മാറ്റിയ ജോര്‍ജിലേക്കും പണിയെടുക്കുന്നവന്‍റെ പടച്ചോനായ ദുബായില്‍ അപ്പന്‍റെ കടബാധ്യതകളുടെ ഭാരം തീര്‍ക്കാനായി വിയര്‍പ്പോഴുക്കുന്ന ജെറിയിലേക്കും.

എം ഫിലും പിജിയുമെടുത്തു കോളജില്‍ അധ്യാപകനായി ജോലി ചെയ്യവേ പൊലീസ് ഉദ്യോഗം സ്വപ്നം കണ്ട് ടെസ്റ്റ് എഴുതി സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റ് വാശിയോടെ നേടിയെടുത്ത ബിജുവിലേക്കും മൂത്തോനിലേക്കും തുറമുഖത്തിലേക്കും

മാറു മറക്കാത്ത കാലത്തെ സമരചരിത്രം പറഞ്ഞ സിനിമയില്‍ സഖാവായിട്ടും പാവങ്ങളുടെ പോരാളിയായ കായംകുളം കൊച്ചുണ്ണിയായിട്ടും അസാധ്യമായ പെര്‍ഫെക്ഷനോടെ അയാള്‍ കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം ചെയ്‌തെങ്കിലും ഓ അയാള്‍ സേഫ് സോണ്‍ വിട്ടൊരു കളിയുമില്ല' എന്ന വിശേഷണം നിരൂപകര്‍ ചാര്‍ത്തിതരുന്നത് കണ്ടു നിറചിരിയോടെ നിന്നൊരാള്‍......!

അയാളുടെ ആഗ്രഹത്തിനൊത്തു വഴങ്ങികൊടുക്കാത്ത ശരീരവുമായി ഇന്നയാള്‍ പ്രസ്സ് മീറ്റില്‍ 'എന്‍റെ പുതിയ പടം വിനയ് ഗോവിന്ദന്‍റെ താരം ആണ്. അത് ഞാന്‍ ഒരു ബ്രേക്കിന് ശേഷം ആണ് ചെയ്യുന്നത്. കുറച്ചു നാള്‍ ഒന്ന് വര്‍ക്കൗട്ട് ചെയ്തു ശരീര ഭാരം കുറച്ച ശേഷം' എന്ന് പറയുന്നത് കേട്ടപ്പോള്‍ അതിയായ സന്തോഷം.

അങ്ങേരു സ്‌ക്രീന്‍ പ്രസന്‍സില്‍ ആരോടും കിട പിടിക്കുന്ന ആ പഴയ ലുക്കുള്ള നിവിന്‍ ആയി തിരിച്ചു വരട്ടെ. നിവിന്‍ ഭായ് , വ്യത്യസ്തങ്ങളായ നിരവധി സിനിമകളുമായി നിങ്ങള്‍ മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കേണ്ടത് ഒരു കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

കാരണം പതിനഞ്ചു വര്‍ഷത്തിന് മുന്‍പുള്ള നിങ്ങളെപ്പോലെ, സിനിമാ ഫീല്‍ഡില്‍ പിന്തുണയ്ക്കാനും കൈ പിടിച്ചു കയറ്റാനും ആരുമില്ലെങ്കിലും, സിനിമയെ സ്വപ്നം കണ്ടു അതിന്‍റെ പിറകെ അലയുന്ന പ്രതിഭയുള്ള ഒത്തിരിപേരുണ്ട് ..അവര്‍ക്കൊരു പ്രതീക്ഷയായി നിങ്ങളിവിടെ തന്നെ കാണണം. മഹാവീര്യറിനു എല്ലാ വിധ ആശംസകളും. കടപ്പാട്.