ജീവിക്കുന്ന ഓര്‍മയായി തന്നെ പ്രതാപ് പോത്തന് എന്നും സിനിമ ആസ്വാദകരുടെ മനസില്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. കണ്ണുകളില്‍ കൗതുകം ഒളിപ്പിച്ചിരിക്കുന്ന അഭിനേതാവായിരുന്നു അദ്ദേഹം. സിനിമയെന്ന വസന്തത്തെ തന്റെ ജീവിതത്തോട് ചേര്‍ത്തുവച്ച മനുഷ്യന്.
ആ വസന്തം അദ്ദേഹത്തിന് വിഷാദവും വിരഹവും പ്രണയവും നല്കി. എങ്കിലും തെല്ലും മടുക്കാതെ അഭിനയമെന്ന പ്രതിഭാസത്തിന് മുന്നില്‍ ആകാംഷയോടെ തന്നെ അദ്ദേഹമെത്തി. ഓരോ രംഗത്തിനും മാറ്റ് കൂട്ടാന്‍. ഒടുവില്‍ യവനികയ്ക്കുള്ളില്‍ നിന്നും തിരികെ വരാന്‍ കഴിയാത്ത ദൂരത്തിലേക്ക് വേഗത്തില്‍ യാത്ര തിരിച്ചു. ഇനിയെത്തുന്നിടത്തും തന്റെ കൗതുകങ്ങളും കാഴ്ചകളും പങ്കിടാന്‍..
നിരവധി നല്ലോര്മ്മകള് ബാക്കിവച്ച് അയാള്‍ പോയി; ലാല്‍ ജോസ്
അയാളും ഞാനും തമ്മിലുളള ബന്ധം എന്റെ കൗമാരകാലത്ത് തുടങ്ങിയതാണ്. ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യന്. അയാള്‍ പിന്നീട് എന്റെ സിനിമയില്‍ ഡോക്ടര്‍ സാമുവലായി എന്നത് സ്വപ്നം പോലെ മനോഹരമായ ഒരു അനുഭവം. ഇന്ന് വെളുപ്പിന് അയാള്‍ പോയി..നിരവധി നല്ലോര്മ്മകള് ബാക്കിവച്ച്. ലാൽ ജോസ് കുറിച്ചു.
നിങ്ങളെ ശരിക്കും മിസ് ചെയ്യും, സ്വര്‍ഗത്തില്‍ അടിച്ചുപൊളിക്ക് മനുഷ്യാ; കുഞ്ചാക്കോ ബോബന്
പി.പി. നിങ്ങളെ ശരിക്കും മിസ് ചെയ്യും. നിങ്ങളുടെ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു. നമ്മള് സംസാരിച്ചപ്പോഴൊക്കെ പൊട്ടിച്ചിരിക്കാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല. സ്വര്‍ഗത്തില്‍ അടിച്ചുപൊളിക്ക് മനുഷ്യാ! എപ്പോഴും പുഞ്ചിരിക്കുന്ന നിങ്ങളുടെ മുഖം എപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. കണ്ണീരല്ല.ആര്‍പ്പുവിളികള്‍ മാത്രം. കുഞ്ചാക്കോ ബോബൻ കുറിച്ചു.