+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരു ലിപ്‌ലോക്കിന്‍റെ പേരില്‍ എന്‍റെ നട്ടെല്ലിന്‍റെ ബലം ചോദ്യം ചെയ്തവര്‍ക്ക്; മറുപടിയുമായി ദുര്‍ഗ്ഗ കൃഷണയുടെ ഭര്‍ത്താവ്

അടുത്തിടെയിറങ്ങിയ സിനിമകളില്‍ ഇഴകിചേര്‍ന്നു അഭിനയിക്കുന്നുവെന്ന കാണിച്ച് നടി ദുര്‍ഗ്ഗ കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ കമന്‍റിടുന്നവർക്ക് മറുപടിയുമായി ഭര്‍ത്ത
ഒരു ലിപ്‌ലോക്കിന്‍റെ പേരില്‍ എന്‍റെ നട്ടെല്ലിന്‍റെ ബലം ചോദ്യം ചെയ്തവര്‍ക്ക്; മറുപടിയുമായി ദുര്‍ഗ്ഗ കൃഷണയുടെ ഭര്‍ത്താവ്

അടുത്തിടെയിറങ്ങിയ സിനിമകളില്‍ ഇഴകിചേര്‍ന്നു അഭിനയിക്കുന്നുവെന്ന കാണിച്ച് നടി ദുര്‍ഗ്ഗ കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ കമന്‍റിടുന്നവർക്ക് മറുപടിയുമായി ഭര്‍ത്താവും നിര്‍മാതാവുമായ അര്‍ജുന്‍ രവീന്ദ്രന്‍.

സിനിമയും ജീവിതവും വേറെയാണെന്ന് തിരിച്ചറയാനുള്ള സാമാന്യ ബോധം തനിക്കുണ്ടെന്നും ഒരു ലിപ്‌ലോക്കിന്‍റെ പേരില്‍ എന്‍റെ നട്ടെല്ലിന്‍റെ ബലം ചോദ്യം ചെയ്തവര്‍ക്ക് പുച്ഛം ഉത്തരമായി നല്‍കുന്നുവെന്നും അര്‍ജ്ജുന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ,
എന്‍റെയും എന്‍റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുര്‍ഗ്ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാന്‍ ഉള്ള കോമണ്‍ സെന്‍സ് ഉള്ളത് കൊണ്ടും കേവലം ഒരു ലിപ്‌ലോക്കിന്‍റെ പേരില്‍ എന്‍റെ നട്ടെല്ലിന്‍റെ ബലം ചോദ്യം ചെയ്ത പകല്‍ മാന്യന്‍മാര്‍ക്കും കുലസ്ത്രീകള്‍ക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നല്‍കുന്നു.

അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കള്‍ പൊട്ടുമ്പോള്‍ അത് ദുര്‍ഗ്ഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധവും വ്രണങ്ങളും എന്നെയും എന്‍റെ കുടുംബത്തെയും കുടുംബംഗങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ വിധം ദുര്‍ഗ്ഗക്ക് പൂര്‍ണ സപ്പോര്‍ട്ട് എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും ഭാഗത്തു നിന്നും തുടര്‍ന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു.