+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവയുടെ കൂടെ ഒറ്റയ്ക്ക് മരിച്ചില്ലാതാകും: കമന്‍റിൽ പരിഹാസം; മറുപടിയുമായി സാമന്ത

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സാമന്ത. സിനിമകള്‍ പോലെതന്നെ സാമന്തയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും കൈയടിനേടാറുണ്ട്. വിവാഹമോചനത്തിനുപിന്നാലെ താരം അടുത്തകാലത്തിറങ്ങിയ പുഷ്പയിലെ ഡാന്‍സ് നമ്പറിലൂ
അവയുടെ കൂടെ ഒറ്റയ്ക്ക് മരിച്ചില്ലാതാകും: കമന്‍റിൽ പരിഹാസം; മറുപടിയുമായി സാമന്ത

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സാമന്ത. സിനിമകള്‍ പോലെതന്നെ സാമന്തയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും കൈയടിനേടാറുണ്ട്. വിവാഹമോചനത്തിനുപിന്നാലെ താരം അടുത്തകാലത്തിറങ്ങിയ പുഷ്പയിലെ ഡാന്‍സ് നമ്പറിലൂടെയും സാമന്ത കൈയടി നേടിയിരുന്നു സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന താരമാണ് സാമന്ത. താരത്തിന്‍റെ പോസ്റ്റുകള്‍ക്കും റീലുകള്‍ക്കുമെല്ലാം വലിയ സ്വീകാര്യതയാണുള്ളത്.

തന്‍റെ എല്ലാ വിശേഷങ്ങളും വാര്‍ത്തകളുമെല്ലാം സാമന്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. തനിക്കെതിരേവരുന്ന വിമര്‍ശനങ്ങളേയും അധിക്ഷേപങ്ങളേയും നേരിടാനും സാമന്തയ്ക്ക് അറിയാം. സോഷ്യല്‍മീഡിയയില്‍ സജീവമായ പല നടിമാരും നേരിടുന്നതരത്തിലുള്ള സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും സാമന്തയും നേരിടാറുണ്ട്. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്യാനും സാമന്തയ്ക്ക് അറിയാം.

ഇപ്പോഴിതാ തന്നെ അപമാനിക്കാന്‍ ശ്രമിച്ചൊരാള്‍ക്ക് സാമന്ത നല്‍കിയ മറുപടി കൈയടി നേടിയിരിക്കുകയാണ്. കഴിഞ്ഞദിവസം താരം സോഷ്യല്‍ മീഡയയിലൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. പതിവുപോലെതന്നെ സാമന്തയുടെ പോസ്റ്റിന് സ്നേഹം അറിയിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തി. ഇതിനിടെ ഒരാള്‍ താരത്തിന്‍റെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെ മോശമായി കമന്‍റ് ചെയ്യുകയായിരുന്നു.

പൂച്ചകള്‍ക്കും പട്ടികള്‍ക്കും കൂടെ, ഒറ്റയ്ക്ക് മരിച്ചില്ലാതാകും അവള്‍ എന്നായിരുന്നു ഒരാളുടെ പരിഹാസം. ഇതിന് മറുപടിയുമായി സാമന്തതന്നെ എത്തുകയായിരുന്നു. അങ്ങനെയെങ്കില്‍ ഞാനത് വലിയ ഭാഗ്യമായി കരുതുമെന്നായിരുന്നു സാമന്തയുടെ മറുപടി. സാമന്തയെപോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതരാണ് സാമന്തയുടെ വളര്‍ത്തു മൃഗങ്ങളും. തന്‍റെ വളര്‍ത്തു മൃഗങ്ങളുടെ ചിത്രങ്ങളും സാമന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിനുപിന്നാലെ താരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ സാമന്ത പരസ്യമായിത്തന്നെ രംഗത്തെത്തുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേ പരാതിപ്പെടുകയും ചെയ്തിരുന്നു.