സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി സംവിധായകൻ കെ.പി വ്യാസൻ.‘സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വേണ്ടപ്പെട്ടവർക്ക് ഭംഗിയായി വീതിച്ച് നൽകിയവർക്ക് നല്ല നമസ്കാരം’ എന്നാണ് അദ്ദേഹം കുറിച്ചത്. 2021ലെ മികച്ച നടനുള്ള പുരസ്കാരം ബിജുമേനോനും ജോജു ജോർജും പങ്കിട്ടു.
ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോനു പുരസ്കാരം ലഭിച്ചത്. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് നേട്ടമായത്. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെയാണ് തിരഞ്ഞെടുത്തത്. സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
142 ചിത്രങ്ങളാണ് ഇത്തവണ ജൂറിയുടെ മുന്നിൽ എത്തിയത്. ഇതിൽ 29 ചിത്രങ്ങൾ അന്തിമ പട്ടികയിൽ സ്ഥാനം പിടിച്ചു. രണ്ടു സിനിമകൾ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടുവെന്നും മന്ത്രി അറിയിച്ചു.
ജോജി എന്ന ചിത്രം ഒരുക്കിയ ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ. ഇതേചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യാം പുഷ്കരന് മികച്ച അഡാപ്റ്റേഷൻ തിരക്കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. സയിദ് മിർസ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്.
ജനപ്രിയചിത്രം - ഹൃദയം (സംവിധാനം: വിനീത് ശ്രീനിവാസൻ)
സംഗീത സംവിധാനം ഹിഷാം അബ്ദുൾ വഹാബ് (ഹൃദയം)
നൃത്തസംവിധാനം - അരുണ് ലാൽ (ചവിട്ട്)
മേക്കപ്പ് - രഞ്ജിത്ത് അമ്പാടി (ആർക്കറിയാം)
ശബ്ദമിശ്രണം - ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)
ഛായാഗ്രഹണം - മധു നീലകണ്ഠൻ (ചുരുളി)
ചലച്ചിത്ര ഗ്രന്ഥം - പട്ടണം റഷീദ് (ചമയം)
ചലച്ചിത്ര ഗ്രന്ഥം - (പ്രത്യേക പരാമർശം) - ആർ.ഗോപാലകൃഷ്ണൻ (നഷ്ടസ്വപ്നങ്ങൾ)
വിഷ്വൽ ഇഫക്ട് - ആൻഡ്രൂ ഡിക്രൂസ് (മിന്നൽ മുരളി)
മികച്ച ഗായിക - സിതാര കൃഷ്ണകുമാർ (കാണെകാണെ)
മികച്ച ഗായകൻ - പ്രദീപ് കുമാർ (മിന്നൽ മുരളി)