+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാമന്ത തെലുങ്ക് സിനിമ ഉപേക്ഷിക്കുന്നു!

തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് സാമന്ത. ഫാമിലി മാന്‍ സീസണ്‍ ടുവിന്‍റെ വിജയത്തോടെ മറ്റ് ഭാഷകളിലും താരമായി മാറിയിരിക്കുകയാണ് സാമന്ത. ഫാമിലി മാനിലെ നെഗറ്റ
സാമന്ത തെലുങ്ക് സിനിമ ഉപേക്ഷിക്കുന്നു!

തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് സാമന്ത. ഫാമിലി മാന്‍ സീസണ്‍ ടുവിന്‍റെ വിജയത്തോടെ മറ്റ് ഭാഷകളിലും താരമായി മാറിയിരിക്കുകയാണ് സാമന്ത. ഫാമിലി മാനിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയതോടെ സാമന്തയെ തേടി ബോളിവുഡില്‍ നിന്ന് ഓഫറുകളുടെ പെരുമഴക്കാലമാണ്.

അതേസമയം ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് സാമന്ത തെലുങ്കില്‍ പുതിയ സിനിമകള്‍ ചെയ്യുന്നില്ലെന്നാണ്. പുഷ്പയില്‍ സാമന്ത ഡാന്‍സ് നമ്പര്‍ ചെയ്യാന്‍ തീരുമാനിച്ചത് അല്ലു അര്‍ജുന്‍റെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു.

ഈയടുത്തായിരുന്നു സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞത്. ഇതിനു ശേഷം സാമന്ത തെലുങ്ക് സിനിമയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും ഹിന്ദിയിലും തമിഴിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ ആരംഭിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സാമന്തയുടെ ഏറ്റവും പുതിയ സിനിമ ഒരുങ്ങുന്നത് തമിഴിലാണ്. തമിഴില്‍ കാര്‍ത്തിയുടെ നായികയായിട്ടാണ് സാമന്ത എത്തുന്നത്. ബാച്ച്‌ലര്‍ ഒരുക്കിയ സതീഷ് സെല്‍വകുമാര്‍ ഒരുക്കുന്ന ചിത്രമാണിത്. ഉടനെ തന്നെ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ കാര്‍ത്തിയോടൊപ്പമുള്ള സാമന്തയുടെ ആദ്യത്തെ ചിത്രമാവും ഇത്.

അതേസമയം സാമന്ത ബോളിവുഡിലും ശക്തമായ സാന്നിധ്യമായി മാറാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഫാമിലി മാന്‍ ടുവിലെ പ്രകടനത്തിന് സാമന്തയെ തേടി ഫിലിം ഫെയര്‍ ഒടിടി പുരസ്‌കാരം അടക്കം എത്തിയിരുന്നു. കഥാപാത്രമായി മാറാന്‍ സാമന്ത നടത്തിയ മേക്കോവറും ആക്ഷന്‍ രംഗങ്ങളിലെ പ്രകടനവുമെല്ലാം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതോടെ താരത്തെ തേടി ഹിന്ദിയില്‍ നിന്നു നിരവധി ഓഫറുകള്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

താന്‍ പുതിയ ഹിന്ദി സിനിമകളുടെ കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും ഇഷ്ടപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യുമെന്നും സാമന്ത തന്നെ വ്യക്താക്കിയിരുന്നു. നടി തപ്‌സി പന്നു നിര്‍മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സാമന്ത അഭിനയിക്കാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് സാമന്ത. ഫാമിലി മാനിലെ പ്രകടനമാണ് സ്ത്രീകേന്ദ്രീകൃത സിനിമയിലേക്ക് സാമന്തയെ കൊണ്ടു വരാന്‍ തപ്‌സി തീരുമാനിക്കാനുണ്ടായ കാരണം. കഥ കേട്ടുവെന്നും തനിക്ക് ഇഷ്ടമായെന്നും ഉടനെ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമായിരുന്നു സാമന്തയും പറഞ്ഞിരുന്നത്.

ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്.ഹിന്ദിയില്‍ സജീവമാകുന്നതിന്‍റെ ഭാഗമായി സാമന്ത മുംബൈയില്‍ പുതിയ വീടെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.