![കർഷകരെ പിഴിഞ്ഞ് സഹകരണസംഘങ്ങൾ; നീറ്റുകക്കയ്ക്ക് നീറുന്ന വില](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മങ്കൊന്പ്: പ്രളയാനന്തരം പുഞ്ചക്കൃഷിയിറക്കുന്ന കുട്ടനാട്ടിലെ കർഷകർക്കു സർക്കാർ സൗജന്യ നിരക്കിൽ നൽകുന്ന നീറ്റുകക്കയ്ക്ക് (കുമ്മായം) അധികവില വാങ്ങുന്നതായി പരാതി.
സബ്സിഡി നിരക്കിൽ ലഭിക്കുന്ന കുമ്മായത്തിനു അധികവില ഈടാക്കി സഹകരണസംഘങ്ങളും സ്വകാര്യവ്യക്തികളുമാണ് കർഷകരെ പിഴിയുന്നത്. പ്രളയത്തെ തുടർന്നു കുട്ടനാടൻ പാടശേഖരങ്ങളിൽ പുളിയിളക്കം വ്യാപകമായതിനാൽ ഇതിനു തടയിടുന്നതിനായാണ് കൃഷിഭവനുകൾ വഴി കുമ്മായം വിതരണം ചെയ്യുന്നത്. നിലമൊരുക്കൽ ആരംഭിക്കുന്ന പാടശേഖരങ്ങൾക്ക് ഹെക്ടറൊന്നിന് 600 ക്വിന്റൽ എന്ന കണക്കിന് 75 ശതമാനം സബ്സിഡി നിരക്കിലാണ് ലഭിക്കുന്നത്. നടീൽ ഘട്ടത്തിലെത്തിയ നെൽച്ചെടികളുള്ള പാടശേഖരങ്ങളിൽ ഇതിന്റെ പകുതിയെ കിട്ടുകയുള്ളു.
കിലോഗ്രാമിന് 12 രൂപ വിലയുള്ള നീറ്റുകക്കയ്ക്കു മൂന്നു രൂപ പ്രകാരമാണ് കർഷകർക്കു നൽകുവാൻ നിർദ്ദേശമുള്ളത്. ഇതിൻപ്രകാരം പത്തു കിലോഗ്രാം വരുന്ന പായ്ക്കറ്റിന് 30 രൂപ നൽകിയാൽ മതിയാകും. എന്നാൽ ഇത്തരത്തിൽ ഒരു പായ്ക്കറ്റിന് 36 മുതൽ 55 രൂപ വരെ ഈടാക്കുന്നതായാണ് ആക്ഷേപം. അതാത് പാടശേഖരസമിതികൾ ശിപാർശ ചെയ്യുന്ന സഹകരണ സംഘങ്ങളിലാണ് കർഷകർ നീറ്റുകക്കയ്ക്കുള്ള പണം നിക്ഷേപിക്കുന്നത്. കർഷകർ നേരിട്ടല്ലാതെ സമിതികൾ വഴിയും സെക്രട്ടറിമാർ മുഖേനയും പണമടയ്ക്കാറുണ്ട്. പുളിങ്കുന്നിലെ സഹകരണസംഘത്തെക്കാൾ അധികമായി ഇതേ പഞ്ചായത്തിള്ള മറ്റൊരു സംഘം പണം വാങ്ങുന്നതായാണ് ആക്ഷേപം. കഴിഞ്ഞവർഷം പായ്ക്കറ്റൊന്നിന് 46 രൂപ നിരക്കിലാണ് കർഷകർ ഇവിടെനിന്നും നീറ്റുകക്ക വാങ്ങിയത്.
അധികവില ഈടാക്കുന്നതിനു പുറമെ കുമ്മായത്തിന്റെ ഗുണനിലവാരത്തിലും തൂക്കത്തിലും കർഷകർക്ക് പരാതിയുണ്ട്. ശരിയായ രീതിയിൽ വേവിച്ചെടുക്കാതെ ആസിഡ് ഉപയോഗിച്ചു തയാറാക്കുന്ന കുമ്മായമാണ് വിതരണത്തിനെത്തുന്നതെന്നാണ് ഒരു പരാതി. ഇതിനു പുറമെ കുമ്മായത്തിൽ കല്ലും ചെളിയും മറ്റു മാലിന്യങ്ങളും കലരുന്നതായും ആക്ഷേപമുയരുന്നുണ്ട്.
പത്തുകിലോഗ്രാമിന്റെ പായ്ക്കറ്റിൽ ചിലപ്പോൾ എട്ടുകിലോഗ്രാം മാത്രമേ കുമ്മായം ഉണ്ടാകുകയുള്ളു. ഇടനിലക്കാരുടെ തട്ടിപ്പൊഴിവാക്കാൻ സബ്സിഡിതുക തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കുന്ന രീതി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കുമ്മായം പാടത്തു വിതറുന്നതിനു തൊഴിലാളികൾ അമിതകൂലി ആവശ്യപ്പെടുന്നതും കർഷകരെ വലയ്ക്കുന്നു. ഇക്കാരണത്താൽ നല്ലൊരു ശതമാനം കർഷകർ കുമ്മായപ്രയോഗം ഉപേക്ഷിക്കുകയാണ് പതിവ്. ഇങ്ങനെ വാങ്ങാതെ പോകുന്ന കുമ്മായം ഉയർന്ന വിലയ്ക്കു മറിച്ചു വിൽക്കപ്പെടുന്നതായും ആക്ഷേപമുണ്ട്.
എന്നാൽ സർക്കാർ വിതരണം ചെയ്യുന്ന കുമ്മായത്തിന്റെ വിലയ്്ക്ക് ആനുപാതികമായി കർഷകർ നൽകേണ്ട വിഹിതവും വ്യത്യാസപ്പെടാമെന്നാണ് കൃഷിവകുപ്പിലെ ചില ഉദ്യോഗസ്ഥർ പറയുന്നത്. 12 രൂപയിലധികം വിലയാകുന്ന കുമ്മായത്തിന് സബ്സിഡി തുക കഴിച്ചുള്ള തുക കർഷകർ നൽകേണ്ടതായിവരും. വില എത്രയായാലും 12 രൂപയുടെ 75 ശതമാനം മാത്രമേ കൃഷിവകുപ്പ് സബ്സിഡി നൽകുകയുള്ളൂ.
സബ്സിഡി നിരക്കിൽ ലഭിക്കുന്ന കുമ്മായത്തിനു അധികവില ഈടാക്കി സഹകരണസംഘങ്ങളും സ്വകാര്യവ്യക്തികളുമാണ് കർഷകരെ പിഴിയുന്നത്. പ്രളയത്തെ തുടർന്നു കുട്ടനാടൻ പാടശേഖരങ്ങളിൽ പുളിയിളക്കം വ്യാപകമായതിനാൽ ഇതിനു തടയിടുന്നതിനായാണ് കൃഷിഭവനുകൾ വഴി കുമ്മായം വിതരണം ചെയ്യുന്നത്. നിലമൊരുക്കൽ ആരംഭിക്കുന്ന പാടശേഖരങ്ങൾക്ക് ഹെക്ടറൊന്നിന് 600 ക്വിന്റൽ എന്ന കണക്കിന് 75 ശതമാനം സബ്സിഡി നിരക്കിലാണ് ലഭിക്കുന്നത്. നടീൽ ഘട്ടത്തിലെത്തിയ നെൽച്ചെടികളുള്ള പാടശേഖരങ്ങളിൽ ഇതിന്റെ പകുതിയെ കിട്ടുകയുള്ളു.
കിലോഗ്രാമിന് 12 രൂപ വിലയുള്ള നീറ്റുകക്കയ്ക്കു മൂന്നു രൂപ പ്രകാരമാണ് കർഷകർക്കു നൽകുവാൻ നിർദ്ദേശമുള്ളത്. ഇതിൻപ്രകാരം പത്തു കിലോഗ്രാം വരുന്ന പായ്ക്കറ്റിന് 30 രൂപ നൽകിയാൽ മതിയാകും. എന്നാൽ ഇത്തരത്തിൽ ഒരു പായ്ക്കറ്റിന് 36 മുതൽ 55 രൂപ വരെ ഈടാക്കുന്നതായാണ് ആക്ഷേപം. അതാത് പാടശേഖരസമിതികൾ ശിപാർശ ചെയ്യുന്ന സഹകരണ സംഘങ്ങളിലാണ് കർഷകർ നീറ്റുകക്കയ്ക്കുള്ള പണം നിക്ഷേപിക്കുന്നത്. കർഷകർ നേരിട്ടല്ലാതെ സമിതികൾ വഴിയും സെക്രട്ടറിമാർ മുഖേനയും പണമടയ്ക്കാറുണ്ട്. പുളിങ്കുന്നിലെ സഹകരണസംഘത്തെക്കാൾ അധികമായി ഇതേ പഞ്ചായത്തിള്ള മറ്റൊരു സംഘം പണം വാങ്ങുന്നതായാണ് ആക്ഷേപം. കഴിഞ്ഞവർഷം പായ്ക്കറ്റൊന്നിന് 46 രൂപ നിരക്കിലാണ് കർഷകർ ഇവിടെനിന്നും നീറ്റുകക്ക വാങ്ങിയത്.
അധികവില ഈടാക്കുന്നതിനു പുറമെ കുമ്മായത്തിന്റെ ഗുണനിലവാരത്തിലും തൂക്കത്തിലും കർഷകർക്ക് പരാതിയുണ്ട്. ശരിയായ രീതിയിൽ വേവിച്ചെടുക്കാതെ ആസിഡ് ഉപയോഗിച്ചു തയാറാക്കുന്ന കുമ്മായമാണ് വിതരണത്തിനെത്തുന്നതെന്നാണ് ഒരു പരാതി. ഇതിനു പുറമെ കുമ്മായത്തിൽ കല്ലും ചെളിയും മറ്റു മാലിന്യങ്ങളും കലരുന്നതായും ആക്ഷേപമുയരുന്നുണ്ട്.
പത്തുകിലോഗ്രാമിന്റെ പായ്ക്കറ്റിൽ ചിലപ്പോൾ എട്ടുകിലോഗ്രാം മാത്രമേ കുമ്മായം ഉണ്ടാകുകയുള്ളു. ഇടനിലക്കാരുടെ തട്ടിപ്പൊഴിവാക്കാൻ സബ്സിഡിതുക തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കുന്ന രീതി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കുമ്മായം പാടത്തു വിതറുന്നതിനു തൊഴിലാളികൾ അമിതകൂലി ആവശ്യപ്പെടുന്നതും കർഷകരെ വലയ്ക്കുന്നു. ഇക്കാരണത്താൽ നല്ലൊരു ശതമാനം കർഷകർ കുമ്മായപ്രയോഗം ഉപേക്ഷിക്കുകയാണ് പതിവ്. ഇങ്ങനെ വാങ്ങാതെ പോകുന്ന കുമ്മായം ഉയർന്ന വിലയ്ക്കു മറിച്ചു വിൽക്കപ്പെടുന്നതായും ആക്ഷേപമുണ്ട്.
എന്നാൽ സർക്കാർ വിതരണം ചെയ്യുന്ന കുമ്മായത്തിന്റെ വിലയ്്ക്ക് ആനുപാതികമായി കർഷകർ നൽകേണ്ട വിഹിതവും വ്യത്യാസപ്പെടാമെന്നാണ് കൃഷിവകുപ്പിലെ ചില ഉദ്യോഗസ്ഥർ പറയുന്നത്. 12 രൂപയിലധികം വിലയാകുന്ന കുമ്മായത്തിന് സബ്സിഡി തുക കഴിച്ചുള്ള തുക കർഷകർ നൽകേണ്ടതായിവരും. വില എത്രയായാലും 12 രൂപയുടെ 75 ശതമാനം മാത്രമേ കൃഷിവകുപ്പ് സബ്സിഡി നൽകുകയുള്ളൂ.