+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചായക്കട തകർന്നു; വാഹനം ഇടിച്ചതായി സംശയം

ചാരുംമൂട്: കെപി റോഡിൽ നൂറനാട് പള്ളിമുക്കിൽ പ്രവർത്തിച്ചു വരുന്ന ചായക്കടയുടെ മുൻഭാഗം തകർന്നു. വാഹനമിടിച്ചാണ് തകർന്നതെന്ന് സംശയിക്കുന്നു. കടയുടമ നൂറനാ
ചായക്കട തകർന്നു; വാഹനം ഇടിച്ചതായി സംശയം
ചാരുംമൂട്: കെപി റോഡിൽ നൂറനാട് പള്ളിമുക്കിൽ പ്രവർത്തിച്ചു വരുന്ന ചായക്കടയുടെ മുൻഭാഗം തകർന്നു. വാഹനമിടിച്ചാണ് തകർന്നതെന്ന് സംശയിക്കുന്നു. കടയുടമ നൂറനാട് പോലീസിൽ പരാതി നൽകി. എരുമക്കുഴി ആലുംമൂട്ടിൽ രാജു വർഗീസിന്‍റെ ഉടമസ്ഥതയിലുള്ള കടമുറി വാടകയ്ക്കെടുത്ത് താമരക്കുളം അനന്ദു ഭവനത്തിൽ വാമദേവൻപിള്ളയും ഭാര്യ അന്പിളിയുമാണ് കട നടത്തുന്നത്.

ഇന്നലെ പുലർച്ചെ രണ്ടരയോടുകൂടി വലിയ ശബ്ദം കേട്ടുണർന്ന കടയുടമ രാജു ഉടൻ കടയ്ക്കു സമീപം എത്തിയെങ്കിലും വാഹനം കണ്ടെത്താൻ സാധിച്ചില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. കടയുടെ ഗ്രില്ലും അലമാരയും മേൽക്കൂരയുടെ മുൻവശത്തെ ഭിത്തിയും തകർന്ന നിലയിലാണ്.