ആലപ്പുഴ: പ്രളയത്തിൽ തകർന്ന ആലപ്പുഴ-ചങ്ങനാശേരി (എസി) റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. റോഡിന്റെ നിർമാണ കരാറുണ്ടായിരുന്ന കെഎസ്ടിപിക്കു പകരം പുതിയ കന്പനിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 24 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി 9.9 കോടിയാണ് ചെലവഴിക്കുന്നത്. പള്ളാത്തുരുത്തിയിൽ ഇന്നലെ രാവിലെ മുതൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കും.
റോഡ് നിർമാണം നടക്കുന്നതിനാൽ എസി റോഡിൽ ഗതാഗത നിയന്ത്രണവുമുണ്ട്. നിർമാണം നടക്കുന്ന ഭാഗത്ത് വാഹനങ്ങളെ നിയന്ത്രിച്ച് മറുഭാഗത്തുകൂടി കടത്തിവിടും.
മൂന്നുമാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പള്ളാത്തുരുത്തിയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി റോഡ് ഉയർത്തുന്ന ജോലിയാണ് ആദ്യം നടക്കുന്നത്. എസി റോഡിലെ ഏഴു സ്ഥലങ്ങളിൽ ഇത്തരത്തിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി റോഡ് ഉയർത്തും. ബാക്കി ഭാഗങ്ങളിൽ നിലവിലെ റോഡ് പൊളിച്ച് ബിഎംബിസി പ്രകാരം ടാർ ചെയ്യും.
റോഡ് നിർമാണം നടക്കുന്നതിനാൽ എസി റോഡിൽ ഗതാഗത നിയന്ത്രണവുമുണ്ട്. നിർമാണം നടക്കുന്ന ഭാഗത്ത് വാഹനങ്ങളെ നിയന്ത്രിച്ച് മറുഭാഗത്തുകൂടി കടത്തിവിടും.
മൂന്നുമാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പള്ളാത്തുരുത്തിയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി റോഡ് ഉയർത്തുന്ന ജോലിയാണ് ആദ്യം നടക്കുന്നത്. എസി റോഡിലെ ഏഴു സ്ഥലങ്ങളിൽ ഇത്തരത്തിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി റോഡ് ഉയർത്തും. ബാക്കി ഭാഗങ്ങളിൽ നിലവിലെ റോഡ് പൊളിച്ച് ബിഎംബിസി പ്രകാരം ടാർ ചെയ്യും.