തുറവൂർ: മോഷ്ടാക്കൾ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. തുറവൂർ-പൊന്നാംവെളി ഭാഗങ്ങളിലെ തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടായ മോഷണ പരന്പരയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊന്നാംവെളി ഭാഗത്തെ ഒരു വീട്ടിൽ കയറി 11 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചിരുന്നു. കൂടാതെ നിരവധി വീടുകളിലും വ്യാവസായ സ്ഥാപനങ്ങളിലും മോഷണശ്രമവും ഉണ്ടായി. ഇതിന്റെ അന്വഷണത്തിൽ ഒരു തുന്പും കിട്ടാതെ പട്ടണക്കാട് പോലീസ് കുഴയുന്പോഴാണ്.
ബുധനാഴ്ച രാത്രി തുറവൂർ കവലയ്ക്ക് തെക്ക് ആലക്കാപറന്പ് ഭാഗത്തെ മോഷണം. ഇവിടെ ഒരു വീട്ടിൽ നിന്നും 17,000 രൂപ അപഹരിച്ചുു. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. കൂടാതെ ഇവിടെയുള്ള മറ്റു രണ്ടുവീടുകളിലും കള്ളളൻ കയറി. തുറവുർ മഹാക്ഷേത്രത്തിലൈ ഉത്സവ സമയത്തെ മോഷണം മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
മാസങ്ങൾക്ക് മുന്പ് തുറവുർ സിവിൽ സപ്ലൈസിന്റെ സൂപ്പർമാർക്കറ്റിൽ മോഷണംം നടന്നിരുന്നു. കൂടാതെ തുറവൂർ വില്ലേജ് ഓഫീസ്, സമീപത്തെ ഫോട്ടോസ്റ്റാറ്റ് കട, സ്റ്റുഡിയോ എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു. ഇതുവരേയും കുത്തിയതോട് പോലീസിന് ഈ മോഷണങ്ങളിൽ ഒരു തുന്പും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. മേഖലയിലെ പോലീസ് പട്രോളിംഗ് ശക്തമാക്കുകയും ഇവിടെ നടന്നിട്ടുള്ള മോഷണങ്ങളെ കുറിച്ച്പ്രത്യേക സംഘം അന്വഷിക്കണമെന്ന ആവശ്യവും ഉയരുന്നു.
ബുധനാഴ്ച രാത്രി തുറവൂർ കവലയ്ക്ക് തെക്ക് ആലക്കാപറന്പ് ഭാഗത്തെ മോഷണം. ഇവിടെ ഒരു വീട്ടിൽ നിന്നും 17,000 രൂപ അപഹരിച്ചുു. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. കൂടാതെ ഇവിടെയുള്ള മറ്റു രണ്ടുവീടുകളിലും കള്ളളൻ കയറി. തുറവുർ മഹാക്ഷേത്രത്തിലൈ ഉത്സവ സമയത്തെ മോഷണം മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
മാസങ്ങൾക്ക് മുന്പ് തുറവുർ സിവിൽ സപ്ലൈസിന്റെ സൂപ്പർമാർക്കറ്റിൽ മോഷണംം നടന്നിരുന്നു. കൂടാതെ തുറവൂർ വില്ലേജ് ഓഫീസ്, സമീപത്തെ ഫോട്ടോസ്റ്റാറ്റ് കട, സ്റ്റുഡിയോ എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു. ഇതുവരേയും കുത്തിയതോട് പോലീസിന് ഈ മോഷണങ്ങളിൽ ഒരു തുന്പും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. മേഖലയിലെ പോലീസ് പട്രോളിംഗ് ശക്തമാക്കുകയും ഇവിടെ നടന്നിട്ടുള്ള മോഷണങ്ങളെ കുറിച്ച്പ്രത്യേക സംഘം അന്വഷിക്കണമെന്ന ആവശ്യവും ഉയരുന്നു.