കായംകുളം: പട്ടണത്തേയും ദേവികുളങ്ങര ഗ്രാമപഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന കായംകുളം മുട്ടേൽ പാലം ടെൻഡർ ചെയ്തതായി യു. പ്രതിഭ എംഎൽഎ അറിയിച്ചു.
7.55 കോടിയാണ് നിർമാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുള്ളത്. പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം ഉടമകൾ വിട്ടു നൽകിയിരുന്നു. ബോ സ്ട്രിംഗ് ആർച്ച് ബ്രിഡ്ജ് എന്ന നവീന രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു സ്പാനോടുകൂടി 32 മീറ്ററാണ് പാലത്തിന്റെ നീളം. രണ്ടുവരി ഗതാഗതത്തിനാവശ്യമായ 7.50 മീറ്റർ കാരേജ്വേയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിലുളള നടപ്പാത ഉൾപ്പെടെ 12 മീറ്ററാണ് വീതി. അപ്രോച്ച് റോഡിലും പാലത്തിലും സൗരോർജ വിളക്കുകൾ സ്ഥാപിക്കും. ഇതിനോടനുബന്ധമായി സിആർഎഫിൽ ഉൾപ്പെടുത്തി 11.44 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന രണ്ടുവരി പാതയോടുകൂടിയ പുതിയിടം- ഗോവിന്ദമുട്ടം- ആലുംപീടിക- പ്രയാർ റോഡിന്റെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു. പൊതുമരാമത്ത്, ദേശീയപാത വിഭാഗത്തിനാണ് നിർമാണ ചുമതല. പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ 15 മാസംകൊണ്ട് പൂർത്തീകരിക്കാൻ കഴിയുമെന്നും എംഎൽഎ പത്രക്കുറിപ്പിൽ പറഞ്ഞു.
7.55 കോടിയാണ് നിർമാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുള്ളത്. പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം ഉടമകൾ വിട്ടു നൽകിയിരുന്നു. ബോ സ്ട്രിംഗ് ആർച്ച് ബ്രിഡ്ജ് എന്ന നവീന രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു സ്പാനോടുകൂടി 32 മീറ്ററാണ് പാലത്തിന്റെ നീളം. രണ്ടുവരി ഗതാഗതത്തിനാവശ്യമായ 7.50 മീറ്റർ കാരേജ്വേയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിലുളള നടപ്പാത ഉൾപ്പെടെ 12 മീറ്ററാണ് വീതി. അപ്രോച്ച് റോഡിലും പാലത്തിലും സൗരോർജ വിളക്കുകൾ സ്ഥാപിക്കും. ഇതിനോടനുബന്ധമായി സിആർഎഫിൽ ഉൾപ്പെടുത്തി 11.44 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന രണ്ടുവരി പാതയോടുകൂടിയ പുതിയിടം- ഗോവിന്ദമുട്ടം- ആലുംപീടിക- പ്രയാർ റോഡിന്റെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു. പൊതുമരാമത്ത്, ദേശീയപാത വിഭാഗത്തിനാണ് നിർമാണ ചുമതല. പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ 15 മാസംകൊണ്ട് പൂർത്തീകരിക്കാൻ കഴിയുമെന്നും എംഎൽഎ പത്രക്കുറിപ്പിൽ പറഞ്ഞു.