മങ്കൊന്പ്: സൂക്ഷ്മജീവികളുടെ ശല്യം രൂക്ഷമായതോടെ സ്കൂളിലെ അധ്യയനം തടസപ്പെടുന്നു. കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇവയുടെ ശല്യം മൂലം പഠിപ്പു മുടങ്ങുന്നത്. ഏതാനും ദിവസങ്ങളിലായി സ്കൂളിലെ മിക്ക ക്ലാസ് മുറികളിലും ഇവയുടെ ശല്യം കൂടുതലായിരുന്നു.
പെട്ടന്നു കണ്ടുപിടിക്കാനാവാത്ത കോഴിപ്പേൻ പോലുള്ള ഒരുതരം സൂക്ഷ്മ ജീവിയാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരു പോലെ ശല്യമുണ്ടാക്കുന്നത്. ആരോഗ്യവകുപ്പധികൃതരുടെ നിർദേശപ്രകാരം ക്ലാസ് മുറികളിൽ ഫിനോയിൽ തളിച്ചെങ്കിലും ആക്രമണത്തിനു കുറവില്ല. ഇവയുടെ ശല്യം അതിരൂക്ഷമായതോടെ കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞു സ്കൂളിന് അവധി നൽകേണ്ടിവന്നു. സ്കൂളധികൃതർ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലും ആരോഗ്യവകുപ്പിലും വിവരമറിയിച്ചു. ഇതേ തുടർന്ന് കാവാലം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നും ഹെൽത്ത് ഇൻസ്പക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ സന്ദർശിച്ചു.
അളവു കൂട്ടി ഫിനോയിൽ തളിക്കുകയും കുന്തിരിക്കം പുകയ്ക്കുകയും ചെയ്യാൻ ഇവർ സ്കൂളധികൃതർക്കു നിർദേശം നൽകി. തിങ്കളാഴ്ച മുതൽ സ്കൂളിന്റെ പ്രവർത്തനം സുഗമമാക്കാനാകുമെന്നുമാണ് പ്രതീക്ഷ. ഇവയുടെ ശല്യം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. വെള്ളപ്പൊക്കങ്ങൾക്കുശേഷം മുന്പും ഇത്തരം ആക്രമണം കുട്ടനാട്ടിലുണ്ടായിട്ടുണ്ട്.
പെട്ടന്നു കണ്ടുപിടിക്കാനാവാത്ത കോഴിപ്പേൻ പോലുള്ള ഒരുതരം സൂക്ഷ്മ ജീവിയാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരു പോലെ ശല്യമുണ്ടാക്കുന്നത്. ആരോഗ്യവകുപ്പധികൃതരുടെ നിർദേശപ്രകാരം ക്ലാസ് മുറികളിൽ ഫിനോയിൽ തളിച്ചെങ്കിലും ആക്രമണത്തിനു കുറവില്ല. ഇവയുടെ ശല്യം അതിരൂക്ഷമായതോടെ കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞു സ്കൂളിന് അവധി നൽകേണ്ടിവന്നു. സ്കൂളധികൃതർ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലും ആരോഗ്യവകുപ്പിലും വിവരമറിയിച്ചു. ഇതേ തുടർന്ന് കാവാലം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നും ഹെൽത്ത് ഇൻസ്പക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ സന്ദർശിച്ചു.
അളവു കൂട്ടി ഫിനോയിൽ തളിക്കുകയും കുന്തിരിക്കം പുകയ്ക്കുകയും ചെയ്യാൻ ഇവർ സ്കൂളധികൃതർക്കു നിർദേശം നൽകി. തിങ്കളാഴ്ച മുതൽ സ്കൂളിന്റെ പ്രവർത്തനം സുഗമമാക്കാനാകുമെന്നുമാണ് പ്രതീക്ഷ. ഇവയുടെ ശല്യം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. വെള്ളപ്പൊക്കങ്ങൾക്കുശേഷം മുന്പും ഇത്തരം ആക്രമണം കുട്ടനാട്ടിലുണ്ടായിട്ടുണ്ട്.