എടത്വ: ചക്കുളത്തുകാവിൽ 23നു നടക്കുന്ന പൊങ്കാലക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിവിധ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും വിവിധ സംഘടനകളുടേയും സാന്നിധ്യത്തിൽ അവലോകന യോഗം നടന്നു. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം തലവടി പഞ്ചായത്ത് പ്രസിഡന്റ് ജനുപ് പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ കെ.കെ. ഗോപാലകൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു. പൊങ്കാലയുടെ നടത്തിപ്പിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം കൂടുതൽ സജ്ജമാക്കുമെന്ന് കുട്ടനാട് താലൂക്ക് പ്രതിനിധി ശിവശങ്കരപണിക്കർ ഉറപ്പു നൽകി. പൊങ്കാല കടന്നുപോകുന്ന വീഥികളിലെ കാടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വെട്ടിത്തെളിച്ച് ശുചീകരിക്കുമെന്നും പാതയോരങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കഐസ്ആർടിസി കഴിഞ്ഞ വർഷങ്ങളിലെപോലെ വെള്ളക്കിണർ വാട്ടർ അഥോറിറ്റി കോന്പൗണ്ടിലും തലവടി പ്രാഥമികാരോഗ്യകേന്ദ്ര മൈതാനത്തും 22, 23 തീയതികളിൽ താല്കാലിക ഡിപ്പോയുടെ പ്രവർത്തനം സജ്ജമാക്കും. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് കഐസ്ആർടിസി സ്പഷൽ സർവീസ് നടത്തുമെന്ന് പ്രതിനിധി രമേഷ്കുമാർ അറിയിച്ചു. ക്രമസമാധാന പാലനത്തിന് ഇരുജില്ലകളും സഹകരിച്ച് കൂടുതൽ പോലീസിനെ വിന്യസിക്കാനുള്ള നടപടി കൈകൊള്ളുമെന്ന് തിരുവല്ല സിഐ സന്തോഷ് കുമാർ ക്ഷേത്രഭാരവാഹികൾക്ക് ഉറപ്പു നൽകി. കുടിവെള്ളത്തിന് സ്ഥിരം സംവിധാനത്തിനു പുറമേ ക്ഷേത്രമൈതാനത്തും പ്രധാന വീഥിയിലും താല്കാലിക ടാപ്പുകൾ സ്ഥാപിക്കും. 150 ൽ പരം സ്ഥലത്ത് താത്കാലിക ഇ-ശുചിമുറി സ്ഥാപിക്കും, പൊങ്കാല നിരക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ തെരുവു
വിളക്കുകൾ പ്രകാശിപ്പിക്കുകയും, രാത്രിയിൽ തടസം കൂടാതെ വെളിച്ചം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും അസി. എക്സിക്യൂട്ടീവ് എൻജിനിയർ വി.എസ്. ജയശങ്കർ പറഞ്ഞു പൊങ്കാലയ്ക്കു മുന്‍പ് പൊങ്കാല നിരക്കുന്ന ഇടറോഡുകളിൽ അറ്റകുറ്റപ്പണി
നടത്തി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അധികൃതർ പറഞ്ഞു. ശുചിത്വ മിഷനുമായി സഹകരിച്ച് തലവടി പിഎച്ച്സി ക്ഷേത്രാങ്കണം, തലവടി വെള്ളക്കിണർ എന്നിവിടങ്ങളിൽ താല്കാലിക കൗണ്ടറുകൾ സ്ഥാപിക്കുമെന്ന് എടത്വ മെഡിക്കൽ ഓഫീസർ ഡോ. സിനി അറിയിച്ചു. 108 ആംബുലൻസിന്റെ സേവനം ലഭ്യമാക്കും. വ്യാജ പൊങ്കാല കൂപ്പണ്‍ നിയന്ത്രിക്കണമെന്നും, എടത്വ ഭാഗങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും തത്വമസി ഓട്ടോറിക്ഷ സേവഭാരതി യോഗത്തിൽ അറിയിച്ചു. 22, 23 തീയതികളിൽ പൊങ്കാല കടന്നു പോകുന്ന വീഥിയിൽ മദ്യഷാപ്പുകൾ അടച്ചിടാനുള്ള തീരുമാനം നടപ്പിലാകുമെന്ന് കെ.കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. അവലോകന യോഗത്തിൽ രമേശ് ഇളമണ്‍, ഡി. വിജയകുമാർ, ഗ്രാമപഞ്ചായത്തംഗം അജിത്ത്കുമാർ പിഷാരത്ത് എന്നിവർ പ്രസംഗിച്ചു.
വിളക്കുകൾ പ്രകാശിപ്പിക്കുകയും, രാത്രിയിൽ തടസം കൂടാതെ വെളിച്ചം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും അസി. എക്സിക്യൂട്ടീവ് എൻജിനിയർ വി.എസ്. ജയശങ്കർ പറഞ്ഞു പൊങ്കാലയ്ക്കു മുന്‍പ് പൊങ്കാല നിരക്കുന്ന ഇടറോഡുകളിൽ അറ്റകുറ്റപ്പണി
നടത്തി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അധികൃതർ പറഞ്ഞു. ശുചിത്വ മിഷനുമായി സഹകരിച്ച് തലവടി പിഎച്ച്സി ക്ഷേത്രാങ്കണം, തലവടി വെള്ളക്കിണർ എന്നിവിടങ്ങളിൽ താല്കാലിക കൗണ്ടറുകൾ സ്ഥാപിക്കുമെന്ന് എടത്വ മെഡിക്കൽ ഓഫീസർ ഡോ. സിനി അറിയിച്ചു. 108 ആംബുലൻസിന്റെ സേവനം ലഭ്യമാക്കും. വ്യാജ പൊങ്കാല കൂപ്പണ്‍ നിയന്ത്രിക്കണമെന്നും, എടത്വ ഭാഗങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും തത്വമസി ഓട്ടോറിക്ഷ സേവഭാരതി യോഗത്തിൽ അറിയിച്ചു. 22, 23 തീയതികളിൽ പൊങ്കാല കടന്നു പോകുന്ന വീഥിയിൽ മദ്യഷാപ്പുകൾ അടച്ചിടാനുള്ള തീരുമാനം നടപ്പിലാകുമെന്ന് കെ.കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. അവലോകന യോഗത്തിൽ രമേശ് ഇളമണ്‍, ഡി. വിജയകുമാർ, ഗ്രാമപഞ്ചായത്തംഗം അജിത്ത്കുമാർ പിഷാരത്ത് എന്നിവർ പ്രസംഗിച്ചു.