പൂച്ചാക്കൽ: മരണക്കെണി ഒരുക്കി മാൻഹോളുകൾ. ചേർത്തല-അരൂക്കുറ്റി റോഡിൽ ഓടന്പള്ളി, വീരമംഗലം കൂടാതെ മാക്കേക്കവല തുറവൂർ റോഡിൽ ചീരാത്തുകാടിനു സമീപം എന്നിവിടങ്ങളിലാണ് അപകടഭീഷണി ഉയർത്തി മാൻഹോൾ നിൽക്കുന്നത്. മാക്കേക്കവലയിലെ ജപ്പാൻ ശുദ്ധജല വിതരണ പ്ലാന്റിൽനിന്നും വിവിധ പ്രദേശങ്ങളിലെക്ക് കുടിവെള്ളമെത്തിക്കുന്നതിനായി റോഡിന്റെ ഇരുവശങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ച് കുടിവെള്ളവിതരണം തടസപ്പെടുന്പോൾ അത് പരിഹരിക്കാൻ പ്രധാന പൈപ്പിലേക്ക് ഇറങ്ങാനാണ് മാൻഹോളുകൾ സ്ഥാപിക്കുന്നത്. മാൻഹോളിന്റെ മുകൾഭാഗം തുറക്കാനും അടയ്ക്കാനും പറ്റുന്ന രീതിയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. അശാസ്ത്രീയമായി റോഡിന്റെ മധ്യഭാഗത്ത് നിർമിച്ച ഭാഗം ഉയർന്നു നിൽക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. രാത്രി സമയങ്ങളിലാണ് അപകടം ഏറെയും നടക്കുന്നത്.
റോഡിൽ വഴി വിളക്കില്ലാത്തതിനാൽ അടുത്തെത്തുന്പോൾ മാത്രമേ മാൻഹോളിന്റെ ഉയർന്നു നിൽക്കുന്ന ഭാഗം യാത്രക്കാർ കാണുകയുള്ളു. റോഡിന്റെ മധ്യഭാഗത്തു നിന്നും മാൻഹോൾ മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ പ്രധാന പൈപ്പ് പോയിരിക്കുന്ന ഭാഗത്ത് മാത്രമേ മാൻഹോൾ സ്ഥാപിക്കാനാവു എന്നും ഇനി മാറ്റി സ്ഥാപിക്കുക പ്രായോഗികമല്ലെന്നുമാണ് വാട്ടർ അഥോറിറ്റി അധികൃതർ പറയുന്നത്.
റോഡിൽ വഴി വിളക്കില്ലാത്തതിനാൽ അടുത്തെത്തുന്പോൾ മാത്രമേ മാൻഹോളിന്റെ ഉയർന്നു നിൽക്കുന്ന ഭാഗം യാത്രക്കാർ കാണുകയുള്ളു. റോഡിന്റെ മധ്യഭാഗത്തു നിന്നും മാൻഹോൾ മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ പ്രധാന പൈപ്പ് പോയിരിക്കുന്ന ഭാഗത്ത് മാത്രമേ മാൻഹോൾ സ്ഥാപിക്കാനാവു എന്നും ഇനി മാറ്റി സ്ഥാപിക്കുക പ്രായോഗികമല്ലെന്നുമാണ് വാട്ടർ അഥോറിറ്റി അധികൃതർ പറയുന്നത്.