ആലപ്പുഴ: ഗുജറാത്ത് മുതൽ കന്യാകുമാരി വരെയുള്ള നിർദ്ദിഷ്ട കപ്പൽ പാത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാണെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ-എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്. 200 നോട്ടിക്കൽ മൈൽ വരെയുള്ള ഇന്ത്യൻ കടലിൽ മത്സ്യബന്ധനത്തിനുള്ള ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ അവകാശം കവരുവാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കരയിൽ നിന്നും 15 നോട്ടിക്കൽ മൈൽ കഴിഞ്ഞു 20 നോട്ടിക്കൽ മൈൽ വീതിയിലാണ് പുതിയ കപ്പൽ പാത വിഭാവനം ചെയ്യുന്നത്.
ഇത്തരം പുതിയ പാത നിലവിൽ വന്നാൽ ഈ മേഖലയിൽ പരന്പരാഗതമായി മത്സ്യത്തൊഴിലാളികൾക്കുള്ള മത്സ്യ ബന്ധനാവകാശം നിഷേധിക്കപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കരയിൽ നിന്നും 15 നോട്ടിക്കൽ മൈൽ കഴിഞ്ഞു 20 നോട്ടിക്കൽ മൈൽ വീതിയിലാണ് പുതിയ കപ്പൽ പാത വിഭാവനം ചെയ്യുന്നത്.
ഇത്തരം പുതിയ പാത നിലവിൽ വന്നാൽ ഈ മേഖലയിൽ പരന്പരാഗതമായി മത്സ്യത്തൊഴിലാളികൾക്കുള്ള മത്സ്യ ബന്ധനാവകാശം നിഷേധിക്കപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.