+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഗരസഭകളിൽ വിജിലൻസ് റെയ്ഡ്: വൻക്രമക്കേടുകൾ കണ്ടെത്തി

ആലപ്പുഴ: സംസ്ഥാന വ്യാപകമായി നഗരസഭകളിൽ നടത്തിയ മിന്നൽ പരിശോധനയുടെ ഭാഗമായി ആലപ്പുഴ വിജിലൻസ് യൂണിറ്റ് ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല, കായംകുളം, ആലപ
നഗരസഭകളിൽ  വിജിലൻസ് റെയ്ഡ്: വൻക്രമക്കേടുകൾ കണ്ടെത്തി
ആലപ്പുഴ: സംസ്ഥാന വ്യാപകമായി നഗരസഭകളിൽ നടത്തിയ മിന്നൽ പരിശോധനയുടെ ഭാഗമായി ആലപ്പുഴ വിജിലൻസ് യൂണിറ്റ് ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല, കായംകുളം, ആലപ്പുഴ എന്നീ നഗരസഭകളിൽ മിന്നൽ പരിശോധന നടത്തി.

ആലപ്പുഴ നഗരസഭയിൽ 2004 ബിൽഡിംഗ് പെർമിറ്റ് അപേക്ഷകളിൽ 1581 എണ്ണം പെർമിറ്റ് നല്കിയിട്ടുള്ളതും റിജക്ട് ചെയ്തതും റിട്ടേണ്‍ ചെയ്തതും ഒഴികെ 108 എണ്ണം പെൻഡിംഗ് കണ്ടെത്തി.
പെർമിറ്റ് നല്കാത്ത ബിൽഡിംഗുകളിൽ പ്രവർത്തനം നടക്കുന്നതായി കണ്ടെത്തി. കോടതി ഉത്തരവ് പ്രകാരം പൊളിച്ചു നീക്കുന്നതിനായി നിർദേശം ലഭിച്ച കെട്ടിടം പൊളിക്കാതെ കാണപ്പെട്ടു. നഗരത്തിലെ പ്രധാന ഹോട്ടൽ സമുച്ചയത്തിൽ യാതൊരു പെർമിറ്റും ഇല്ലാതെ ബഹുനില കെട്ടിടം പ്രവർത്തിക്കുന്നതായും കണ്ടെത്തി. പല കൊമേഴ്സ്യൽ ബിൽഡിംഗുകളും പാർക്കിംഗ് ഏരിയ കാണിച്ചാണ് ബിൽഡിംഗ് പെർമിറ്റ് എടുക്കുന്നത്. എന്നാൽ ഈ കെട്ടിടങ്ങളിലൊന്നും നിലവിൽ പാർക്കിംഗ് ഏരിയ കാണപ്പെടുന്നില്ല. കായംകുളം നഗരസഭയിൽനിന്നും ബിൽഡിംഗ് പെർമിറ്റിനുള്ള 163 അപേക്ഷ കാലാവധി കഴിഞ്ഞിട്ടും നടപടിയെടുത്തിട്ടില്ലെന്നു കണ്ടെത്തി.

ചെങ്ങന്നൂർ നഗരസഭയിൽനിന്നും പേഴ്സണൽ കാഷ് ഡിക്ലറേഷൻ രജിസ്റ്റർ, മൂവ്മെന്‍റ് രജിസ്റ്റർ എന്നിവ കൃത്യമായി സൂക്ഷിച്ചിരുന്നില്ലെന്നും 12 ഓളം ബിൽഡിംഗ് പെർമിറ്റുകൾ തയാറാക്കി ഒപ്പ് രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടെങ്കിലും അതു വിതരണം ചെയ്തിട്ടില്ലെന്നും കണ്ടെത്തി. മാവേലിക്കര നഗരസഭയിൽ രണ്ട് ഓവർസീയർമാരുടെ പക്കൽ നിന്നും പിസിഡിആറിൽ രേഖപ്പെടുത്താത്ത 225, 409, രൂപവീതം കണ്ടെത്തി.

സങ്കേത് സോഫറ്റ് വെയറിൽ് സേവന കാലാവധി കഴിഞ്ഞ 238 ഫയലുകൾ തീർപ്പാക്കാതെ കാണപ്പെട്ടു.

35 ഓളം ഫയലുകളിൽ നടപടികൾ സ്വീകരിക്കാതെയും കണ്ടെത്തി. ചേർത്തല നഗരസഭയിൽ 18 പെർമിറ്റുകൾ പരിശോധിച്ചതിൽ പൊസഷൻ സർട്ടിഫിക്കറ്റുകളോ ലൊക്കേഷൻ സ്കെച്ചോ ഇല്ലാതെ അനുമതി നല്കിയതായി കണ്ടെത്തി. 114 പെർമിറ്റിനുള്ള അപേക്ഷകൾ പെൻഡിംഗായി കാണപ്പെട്ടു.