ഓസ്കാര്‍ നോമിനേഷനു സമര്‍പ്പിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള ഷോർട്ട് ലിസ്റ്റിൽ മലയാളത്തിൽനിന്ന് നായാട്ടും. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് ആണ് മലയാളത്തില്‍നിന്ന് ഓസ്കര് എന്‍ട്രിക്കുള്ള ഷോര്‍ട്ട് ലിസ്റ്റിലുള്ളത്.
തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലന് കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യസമര നായകന് ഉദ്ധം സിംഗിന്റെ ബയോപിക് സര്‍ദാര്‍ ഉദ്ധം എന്നിവയും മത്സരിക്കുന്നുണ്ട്. 15 അംഗ ജൂറിക്ക് മുന്നില്‍ 14 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ജൂറി സ്ക്രീനിംഗ് പുരോഗമിക്കുന്നു.
സംവിധായകന് ഷാജി എന്‍ കരുണ്‍ ആണ് ജൂറി ചെയര്മാന്. ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം 2022 മാര്‍ച്ച് 24ന് നടക്കുന്ന ഓസ്കര് പുരസ്കാരത്തിനുള്ള നോമിനേഷന് സമര്‍പ്പിക്കപ്പെടും. ഓസ്കര് എന്‍ട്രിയായി സമര്‍പ്പിക്കപ്പെടുന്ന ചിത്രം നോമിനേഷന് പട്ടികയില്‍ ഇടം കണ്ടെത്തിയാല്‍ മാത്രമേ പുരസ്കാരത്തിന് മല്‍സരിക്കാന്‍ യോഗ്യത നേടുകയുള്ളൂ.
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ആയിരുന്നു 2020ല്‍ ഇന്ത്യയുടെ ഓസ്കറിലേക്കുള്ള ഔദ്യോഗിക എന്‍ട്രി. ജല്ലിക്കട്ടിന് പക്ഷേ നോമിനേഷനില്‍ ഇടം നേടാനായില്ല.