നടി ഗായത്രി ആർ സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ നാട്ടുകാർ തടഞ്ഞു നിർത്തി നടിയെക്കൊണ്ട് ക്ഷമ പറയിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ നടന്ന സംഭവമെന്തെന്ന് വ്യക്തമാക്കിക്കൊണ്ട് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗായത്രി. അപകടമുണ്ടായ ശേഷം വാഹനം നിർത്താതെ പോയതാണ് പ്രശ്നമായതെന്നുമാണ് നടി വീഡിയോയിൽ പറയുന്നത്.
എന്റെ ഒരു വീഡിയോ വൈറലാകുന്നുണ്ട്, അതാണ് ഇപ്പോള്‍ ലൈവിൽ വന്നത്. നിരവധിപേര്‍ വിളിച്ച് ചോദിക്കുന്നു. എനിക്ക് വീഡിയോ അയച്ചു തരുന്നു. ആ വീഡിയോ കണ്ട് നിങ്ങളെന്നെ പൊട്ടയാക്കി എടുക്കരുത്. ഞാനും സുഹൃത്തും കൂടി കാക്കനാടേക്ക് ഡ്രൈവ് ചെയ്ത് പോകുകയായിരുന്നു.
മുമ്പിലുണ്ടായ കാറിനെ ഓവര്‍ ടേക്ക് ചെയ്ത് പോകുന്നതിനിടെ എതിരെ വന്ന വണ്ടിയുടെ സൈഡ് മിററിൽ ഇടിച്ചതാണ് അപകടം. ഞങ്ങള്‍ക്ക് പറ്റിയ തെറ്റ് ഞങ്ങള്‍ കാര്‍ നിര്‍ത്തിയില്ല. ഞാനൊരു നടിയാണ്. അവർ എങ്ങനെ പെരുമാറും എന്നൊക്കെ ഓർത്ത് ടെൻഷനായിട്ടാണ് നിര്‍ത്താതെ പോയത്.
പിന്നീട് അവർ ഞങ്ങളെ ചെയ്സ് ചെയ്ത് പിടിക്കുകയായിരുന്നു. ഞങ്ങളെ കാറിന്റെ പുറത്തിറക്കി. അതാണ് ആ വീഡിയോയിൽ കാണുന്നത്. ഞാൻ കുറെ ക്ഷമ പറഞ്ഞു. പക്ഷേ അവര്‍ പോലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. പോലീസ് വന്നു. എല്ലാം പറഞ്ഞു പരിഹരിച്ചു.
നിര്‍ത്താതെ പോയത് തെറ്റാണ്. വേറെയൊന്നുമില്ല. ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല. ഒരാള്‍ക്കും ഒരു പോറലുപോലും ഏറ്റിട്ടില്ല. തെറ്റിദ്ധരിക്കരുത്.
ഭയങ്കര ചേസിങ് ആയിരുന്നു. സിനിമയിലൊക്കെ കാണുംപോലെ. ഞങ്ങള്‍ സേഫാണ്. ആക്ടിസഡന്റ് ഉണ്ടായതാണ് ഞങ്ങളുടെ കാൽക്കുലേഷൻ തെറ്റിയതിനാലാണ്. അങ്ങനെയാണ് സൈഡ് മിറര്‍ പോയത്.
ഹാപ്പിയായി സേഫായിരിക്കുക എല്ലാവരും. എന്റെ അവസ്ഥ വല്ലാത്ത അവസ്ഥയാണിപ്പോള്‍, കുറെ കോളും മറ്റുമൊക്കെ വരുന്നു. ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടണമല്ലോയെന്നും വീഡിയോയിൽ ഗായത്രി പറയുന്നു.
നടിയേയും സുഹൃത്തിനേയും വളഞ്ഞവർ അവരോട് തട്ടികയറുന്നതും പുറത്തിറങ്ങാൻ ആവശ്യപ്പെടുന്നതും അസഭ്യം പറയുന്നതും വീഡിയോയിൽ കാണാനാകും. ഇതേ തുടര്‍ന്നാണ് നടി ക്ഷമാപണം നടത്തുന്നതും. നടിയുടെ സുഹൃത്ത് മദ്യപിച്ചിട്ടുണ്ടെന്നുമൊക്കെ ഇവരുടെ കാർ തടഞ്ഞ് നിർത്തിയവർ വീഡിയോയിൽ പറയുന്നുമുണ്ട്.