+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഇനി ആ ഷോയിൽ ചാറ്റിനോ ഗെയിം ചെയ്യാനോ പോകില്ല'

നടനും സംവിധായകനുമൊക്കെയായ സന്തോഷ് പണ്ഡിറ്റ് അടുത്തിടെ ഒരു ടെലിവിഷന്‍ ചാനലില്‍ പങ്കെടുത്തിരുന്നു. ആ പരിപാടിയില്‍ വെച്ച് താരത്തിന്‍റെ പാട്ടുകളുമായി ബന്ധപ്

നടനും സംവിധായകനുമൊക്കെയായ സന്തോഷ് പണ്ഡിറ്റ് അടുത്തിടെ ഒരു ടെലിവിഷന്‍ ചാനലില്‍ പങ്കെടുത്തിരുന്നു. ആ പരിപാടിയില്‍ വെച്ച് താരത്തിന്‍റെ പാട്ടുകളുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും നടന്നു. സന്തോഷ് പണ്ഡിറ്റിനെ മനഃപൂര്‍വ്വം വിളിച്ച് വരുത്തി അപമാനിക്കാന്‍ ശ്രമിച്ചതാണോ എന്ന സംശയവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ ഭീഷണിമുഴക്കിയ ആൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ നിർമൽ പാലാഴി.

പോസ്റ്റിന്‍റെ പൂർണരൂപം

രണ്ട് വർഷമായി എല്ലാവരെയും പോലെ കലാകാരന്മാരുടെയും അവസ്ഥ മോശം ആണ്,അതുകൊണ്ട് തന്നെ ഒരു പ്രോഗ്രാമിൽ പോയി പങ്കെടുത്തു. ആ ഷോ ഒരു ചാറ്റ് ഷോ ആയതുകൊണ്ട് മിണ്ടാതെ ഇരിക്കുവാൻ പറ്റില്ല മിണ്ടാതെ ഇരിക്കുവാൻ അല്ല അവർ എന്നെ വിളിക്കുന്നത്, എന്നിട്ട് പോലും ഞാൻ ആ ഷോയിൽ എന്റെ സ്കിറ്റിൽ സ്റ്റാർസ് ഇമ്മിറ്റെഷനിൽ അല്ലാതെ ഞാൻ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു, അത് എപ്പിസോഡ് കണ്ട സുഹൃത്തുക്കൾക്ക് അറിയാം.

പിന്നെ ഒരു ഷോ ആകുമ്പോൾ മരം പോലെ നിൽക്കുവാൻ ആവില്ല പറ്റുന്ന പോലെ അതിൽ കൂടേണ്ടി വരും അതിനാണ് അവർ ക്യാഷ് തരുന്നത്.ആരെയും മനപൂർവം കളിയാക്കിയിട്ടൊ അപമാനിച്ചിട്ടൊ ഇല്ല അങ്ങനെ ഒരു ശീലമോ ഇല്ല. കൊട്ടാരം കെട്ടാനോ സമ്പാദിച്ചു കൂട്ടാനോ അല്ല ഏത് ഒരു സാധാരണകാരനെയും പോലെ എന്നെ വിശ്വസിച്ചു കൂടെ നിൽക്കുന്ന കുടുംബത്തിനെ നോക്കണം.

ഞാൻ ഒരാളെയും അറിഞ്ഞുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല പറയുകയും ഇല്ല. ഇങ്ങനെയുള്ള മെസേജുകൾ ഒരുപാട് ആയി വരുന്നു. 20വർഷമായിപ്രോഗ്രാം അവതരിപ്പിക്കുന്നു ആദ്യമായിട്ടാണ് ഇങ്ങനെ ഇതിൽ അപ്പുറവും കേൾക്കുന്നത്, എന്റെ ജീവിത വരുമാനം ആണ് അത് ശരിക്കും അറിഞ്ഞിട്ടു കൊണ്ട് തന്നെ പറയട്ടെ ആരെയും വേദനിപ്പിക്കുവാനായി ഞാൻ ഇനി ആ ഷോയിൽ സ്കിറ്റ് ചെയ്യാൻ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോവുന്നില്ല.

"പിന്നെ പ്രബീഷിനോട് മാത്രം കോഴിക്കോട്കാരൻ തന്നെയാണ് നീ അതല്ല എന്നും അറിയാം .എവിടെ പോയാലും തിരിച്ചു വരാൻ ഉള്ള സ്ഥലവും കോഴിക്കോട്ടേക്ക് തന്നെ നീ വാ ട്ടോ.. എന്ന് ഭീഷണി മുഴക്കിയത് കൊണ്ട് ഒരു കാര്യം പറയട്ടെ ഞാൻ എവിടെയാ വരേണ്ടത് നിന്റെ വീട്ടിൽ വരണോ...? വരാം തലയിൽ കയറി അങ്ങോട്ട് നിരങ്ങല്ലേ..."
സ്കിറ്റിനും ഇമ്മിറ്റെഷനും സപ്പോർട്ട് ചെയ്ത എന്നെ സ്നേഹിക്കുന്നവർക്ക് ഒരായിരം നന്ദി😍😍🙏🙏🙏