എടത്വ: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരേ തലവടി അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തിൽ നാമജപഘോഷയാത്ര നടന്നു.
ചക്കുളത്തുകാവ് വ്യാസപുരം ക്ഷേത്രത്തിൽനിന്നും ആരംഭിച്ചു ആനപ്രന്പാൽ ധർമശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. തുടർന്നു നടന്ന പ്രതിഷേധയോഗം ചക്കുളത്ത്കാവ് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി ഉദ്ഘാടനം ചെയ്തു. വിശ്വാസികളുടെ ആചാരങ്ങൾ സംരക്ഷിക്കേണ്ട സർക്കാർ ആചാര ലംഘനത്തിനാണ് കൂട്ട് നിൽക്കുന്നതെന്ന് അദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കാതെ വിധി നടപ്പാക്കാൻ ശ്രമിക്കുന്നത് ദുഷ്ടലാക്കോടുകൂടിയാണ്.
ആചാരങ്ങളെ ദുരാചാരങ്ങളായി ചിത്രീകരിച്ച് ക്ഷേത്രസങ്കേതങ്ങൾ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദേഹം പറഞ്ഞു.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ അധ്യക്ഷനായി. പനയന്നൂർകാവ് ക്ഷേത്രം പട്ടമന ആനന്ദൻ നന്പൂതിരി, വിവേക് പി.ബിജു, അജിത്ത് കുമാർ പിഷാരത്ത് എന്നിവർ പ്രസംഗിച്ചു. പ്രഭരാജ് ആനപ്രന്പാൽ, ഗോകുൽ ചക്കുളത്ത്കാവ്, കൃഷ്ണരാജ് എന്നിവർ നേതൃത്വം നൽകി.
ചക്കുളത്തുകാവ് വ്യാസപുരം ക്ഷേത്രത്തിൽനിന്നും ആരംഭിച്ചു ആനപ്രന്പാൽ ധർമശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. തുടർന്നു നടന്ന പ്രതിഷേധയോഗം ചക്കുളത്ത്കാവ് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി ഉദ്ഘാടനം ചെയ്തു. വിശ്വാസികളുടെ ആചാരങ്ങൾ സംരക്ഷിക്കേണ്ട സർക്കാർ ആചാര ലംഘനത്തിനാണ് കൂട്ട് നിൽക്കുന്നതെന്ന് അദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കാതെ വിധി നടപ്പാക്കാൻ ശ്രമിക്കുന്നത് ദുഷ്ടലാക്കോടുകൂടിയാണ്.
ആചാരങ്ങളെ ദുരാചാരങ്ങളായി ചിത്രീകരിച്ച് ക്ഷേത്രസങ്കേതങ്ങൾ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദേഹം പറഞ്ഞു.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ അധ്യക്ഷനായി. പനയന്നൂർകാവ് ക്ഷേത്രം പട്ടമന ആനന്ദൻ നന്പൂതിരി, വിവേക് പി.ബിജു, അജിത്ത് കുമാർ പിഷാരത്ത് എന്നിവർ പ്രസംഗിച്ചു. പ്രഭരാജ് ആനപ്രന്പാൽ, ഗോകുൽ ചക്കുളത്ത്കാവ്, കൃഷ്ണരാജ് എന്നിവർ നേതൃത്വം നൽകി.